കണ്ണൂര്‍: റീപോളിങ്ങില്‍ പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്. വോട്ട് ചെയ്യാന്‍ വരിയില്‍ വരിയില്‍ നില്ക്കുമ്പോള് തന്നെ മുഖപടം മാറ്റണമെന്നും ക്യാമറയില്‍ മുഖം കൃത്യമായി പതിയണം. ഇത്തരത്തില്‍ റീപോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറുണ്ടോ എന്നും ജയരാജന് ചോദിച്ചു.
അതേസമയം തന്റെ ഈ നിര്‍ദേശം നടപ്പാക്കിയാല്‍ യുഡിഎഫ് ജയിക്കുന്ന എല്ലാ പ്രധാന കേന്ദ്രങ്ങളിലും എല്‍ഡിഎഫിനാകും ജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ കള്ളവോട്ടിനായി വസ്ത്രത്തെ ഉപയോഗിക്കാന്‍ പറ്റില്ലെന്ന് ജയരാജനെ അനുകൂലിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനും പ്രസ്താവന നടത്തി. പോളിങ് ബുത്തിലെത്തുന്നവര് പര്‍ദ്ദ ധരിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ പോളിങ് ഏജന്റ് ആവശ്യപ്പെട്ടാല്‍ മുഖം കാണിക്കാനും തയ്യാറാകണമെനേനും കോടിയേരി അറിയിച്ചു.
വോട്ട് രേഖപ്പെടുത്തുന്നതിനായി എല്ലാവരും മുഖം മൂടി വരുന്ന അവസ്ഥ ശരിയാകില്ല. ആരാണെന്ന് തിരിച്ചറിയാന്‍ അവകാശമുണ്ട്. അതിനാല്‍ പര്ദ്ദത (ധരിച്ച് വരുന്നവര്‍ ആരെന്ന് പോളിങ് ഉദ്യോഗസ്ഥന് തിരിച്ചറിയാനാകണമെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: