വാരാണസി: പുണ്യഭൂമിയായ വാരാണസിയില്‍ രണ്ടാമൂഴത്തില്‍ മല്‍സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യിടുന്നത് ചരിത്ര വിജയം. അതിനുള്ള വിപുലമായ പ്രചാരണവും പ്രവര്‍ത്തനവുമാണ് ബിജെപി നടത്തിവരുന്നത്.
വാരാണസിയിലെ ജനവികാരം മോദിക്ക് അനുകൂലമാണ്. അവരുമായി മോദി നിരന്തരം ആശയവിനിമയം നടത്താറുമുണ്ട്. ഇത്തവണ ബിജെപിയും മോദിയും റെക്കോര്‍ഡ് ഭൂരിപക്ഷമാണ്. 2014-ല്‍ 3,71,785 വോട്ടുകള്‍ക്കാണ് ആപ്പ് സ്ഥാനാര്‍ഥി അരവിന്ദ് കേജ്രിവാളിനെ തോല്‍പ്പിച്ചത്. ഇക്കുറി ഭൂരിപക്ഷം അഞ്ചു ലക്ഷമെങ്കിലും ആക്കുകയാണ് ലക്ഷ്യം.
മെയ് 13 മുതല്‍ റെയില്‍വേ മന്ത്രിയായ പീയുഷ് ഗോയല്‍ യുപി ആരോഗ്യ മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ്ങിനും വൈദ്യുതി മന്ത്രി ശ്രീകാന്ത് ശര്‍മ്മക്കുമൊപ്പം വാരാണസിയില്‍ തുടരുകയാണ്. ബുധനാഴ്ച്ച കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് മോദിയുടെ പ്രചാരണത്തിനു വേണ്ടി സ്ത്രീകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ 4 മണിക്കൂര്‍ നീണ്ടുനിന്ന സ്കൂട്ടര്‍ റാലിയും ശ്രദ്ധേയമായിരുന്നു. ഇന്നലെ വാര്‍ത്താ വിക്ഷേപണ മന്ത്രിയായ രാജ്യവര്‍ദ്ധന്‍ സിങ് റാഥോഡ് വാരാണസിയിലെ വീടുകള്‍ സന്ദര്‍ശിച്ച് നരേന്ദ്ര മോദിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥന നടത്തിയിരുന്നു.
5,81,023 വോട്ടുകളാണ് 2014-ല്‍ മോദിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തായ ് കേജ്രിവാളിന് ലഭിച്ചത് വെറും 2,09,238 വോട്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന അജയ് റായിക്ക് 75,614 വോട്ടുകളായിരുന്നു ലഭിച്ചത്. ഇത്തവണയും അജയ് റായിയാണ് വാരാണസിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയുമെല്ലാം ചിത്രത്തില്‍ നിന്ന് മാഞ്ഞുപോയി. നരേന്ദ്ര മോദിക്ക് എത്ര ഭൂരിപക്ഷം എന്ന നിലയിലേക്ക് ഏകപക്ഷീയമായി മത്സരം മാറും. മെയ് 19-നാണ് വാരാണസിയില്‍ പോളിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: