കോട്ടയം: കോട്ടയത്ത് ഇരുപതിന് നടക്കുന്ന ആചാര്യസഭയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. രാവിലെ 10.30ന് തിരുനക്കര സ്വാമിയാര് മഠത്തില്‍ മാര്‍ഗ്ഗദര്‍ശക് മണ്ഡലം പ്രസിഡന്റ് സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും.
സംന്യാസിമാരുടെ നേതൃത്വത്തില്‍ വൈദികര്‍, താന്ത്രികര്‍, മേല്‍ശാന്തിമാര്‍, ജ്യോതിഷികള്‍, വാസ്തുശാസ്ത്രജ്ഞര്‍, ആദ്ധ്യാത്മിക പ്രഭാഷകര്‍, ഭാഗവത ആചാര്യന്മാര്, തെയ്യം, വെളിച്ചപ്പാട്, ഗുരുസ്വാമി എന്നിവരെ ഉള്‍പ്പെടുത്തിയാണ് ആചാര്യസഭ രൂപീകരിക്കുന്നത്. മാര്‍ച്ച് 17ന് പാലക്കാട്ട് നടന്ന മാര്‍ഗ്ഗദര്‍ശക് മണ്ഡലിന്റെ തീരുമാന പ്രകാരമാണ് ആചാര്യസഭ രൂപീകരിക്കുന്നത്.
ദേശവിരുദ്ധ ശക്തികള്‍ ഹിന്ദുസമൂഹത്തെ ഭിന്നിപ്പിച്ച് ഹിന്ദുമത വിശ്വാസത്തെയും ആചാര, അനുഷ്ഠാനങ്ങളെയും വൈവിധ്യമാര്‍ന്ന ക്ഷേത്രാചാര വിശ്വാസത്തെയും തകര്‍ക്കാന്‍ ലക്ഷ്യമിടുകയാണ്. ഈ സാഹചര്യത്തില്‍ ഹൈന്ദവ വിശ്വാസങ്ങളുമായും ആചാരങ്ങളുമായും ബന്ധപ്പെട്ട ധാര്‍മ്മിക മൂല്യങ്ങളെ സംരക്ഷിക്കുന്ന സമൂഹങ്ങളും കുടുംബങ്ങളും വ്യക്തികളും കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഇതിന്റെ ഭാഗമായാണ് സനാതനധര്‍മ്മ സംരക്ഷകരായ ആചാര്യന്മാരെ ഉള്‍പ്പെടുത്തി ആചാര്യസഭ രൂപീകരിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ മാര്‍ഗ്ഗദര്‍ശ മണ്ഡലം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, സംഘാടകസമിതി ചെയര്മാന് പിഎന്‍എസ് നമ്പൂതിരി, ജനറല്‍ കണ്‍വീനര്‍ രാജേഷ് നട്ടാശ്ശേരി, ഖജാന്‍ജി പി.സി. ഗിരീഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: