ചെന്നൈ : ചലച്ചിത്ര താരവും മക്കള്‍ നീതി മയ്യം രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷനുമായ കമല്ഹാസന് വീണ്ടും വിവാദത്തില്‍. ഹിന്ദു എന്ന വാക്ക് വിദേശികളുടെ സംഭാവനയാണെന്നും മുഗള്‍ ഭരണകാലത്തിന് മുന്‍പ് ഹിന്ദു എന്നൊരു വാക്ക് ഉണ്ടായിരുന്നില്ലെന്നും കമല്‍ഹാസന്റെ പരാമര്‍ശമാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് കമല്ഹാസന് ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത്.
12 ആള്‍വാറുകളോ, ശൈവനായന്മാരോ ഹിന്ദു എന്ന് തങ്ങളുടെ കൃതികളില്‍ അടക്കം എവിടെയും പരാമര്‍ശിച്ചിട്ടില്ലെന്നും കമല്‍ ഹാസന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്. മുകള്‍ ഭരണാധികാരികളോ അവരെ ഇരകളാക്കിയ വിദേശ ഭരണാധികാരിളോ നമ്മളെ ഹിന്ദുക്കളായി ജ്ഞാന സ്നാനപ്പെടുത്തിയതാണ് എന്നും കമല്‍ ഹാസന് ട്വീറ്റ് ചെയ്തു.
ഹിന്ദു എന്ന ഈ കണ്ടുപിടുത്തത്തെ ബ്രിട്ടീഷുകാര്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു. വിദേശികള്‍ വിശ്വാസമായും പേരായും തന്നതിനെ കൊണ്ടുനടക്കുന്നത് വിവരക്കേടാണ് എന്നും കമല്‍ ഹാസന് ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലും മറ്റും ഇതിനെതിരെ രൂക്ഷമായാണ് വിമര്ശമനം ഉയരുന്നത്.
ഗോഡ്സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരന് എന്ന പരാമര്‍ശം നടത്തി കമല്ഹാസന് നേരത്തെ വിവാദത്തിലായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ ഇതിനെതിരെ നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ വിവാദം ഉയര്‍ന്ന് നില്‍ക്കുമ്പോഴാണ് കമല്‍ ഹാസന് വീണ്ടും പ്രസ്താവനയുമായി എത്തുന്നത്. തമിഴ്നാട്ടിലെ അറവകുറിച്ചി മണ്ഡലത്തില്‍ തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയുളള തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവേയാണ് കമല്ഹാസന് ഗോഡ്സെയ്ക്ക് എതിരെ നിലപാട് വ്യക്തമാക്കിയത്.
സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ ഭീകരന് ഹിന്ദുവാണെന്നും അത് ഗാന്ധിയെ കൊന്ന ഗോഡ്സെ ആണെന്നുമാണ് കമല്‍ പ്രസംഗിച്ചത്. ഇവിടെ മുസ്ലിംങ്ങള്‍ കൂടുതലുണ്ട് എന്നത് കൊണ്ടല്ല താനിത് പറയുന്നത്, ഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നാണ് ഇത് പറയുന്നത് എന്നുമാണ് കമല്‍ ഹാസന് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: