ദുബായ്: പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലകളില്‍ കൂടിയുള്ള യാത്രാ വിമാനങ്ങള്‍ക്ക് അപകട മുന്നറിയിപ്പ് നല്കി അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. യുദ്ധവിമാനമെന്ന് തെറ്റിദ്ധരിച്ച് യാത്രാവിമാനങ്ങള്‍ വെടിവച്ചുവീഴ്ത്താന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിനര്ഥം.
അപകട സാധ്യത മുന്നില്‍കണ്ട് ഫെഡറല്‍ എവിയേഷന്‍ അഡ്മിനിസ്ട്രേഷന് വഴിയാണ് അമേരിക്ക മുന്നറിയിപ്പ് നല്‍കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം ആഗോള വിമാന സര്‍വീസുകള്‍ക്ക് ഭീഷണിയാണ്. ഈ മേഖലകളില്‍ കൂടിയുള്ള കപ്പല്‍ യാത്രകള്‍ക്ക് ലണ്ടനും അപകട സൂചന നല്‍കിയിട്ടുണ്ട്.
അതിശക്തമായ രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്നതിനാലും സൈനിക പരിശീലനങ്ങള്‍ നടക്കുന്നത്് കൊണ്ടും പേര്‍ഷ്യന്‍ ഗള്‍ഫ്, ഗള്‍ഫ് ഓഫ് ഒമാന്‍ എന്നിവിടങ്ങളില്‍ കൂടിയുള്ള വിമാനസര്‍വീസുകള്‍ ജാഗ്രത പാലിക്കണമെന്നാണ് യുഎസ് അറിയിച്ചത്. ആഗോളതലത്തില്‍ കിഴക്ക് പടിഞ്ഞാറന്‍ മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അതിപ്രധാന പാതയാണ് പേര്‍ഷ്യന്‍ ഗള്‍ഫ്.
എന്നാല്‍ ഈ സാഹചര്യത്തിലും വിമാന സര്‍വീസുകള്‍ക്ക് മാറ്റമൊന്നുമില്ലെന്ന് യുഎഇ അറിയിച്ചു. അമേരിക്കയുടെ മുന്നറിയിപ്പില്‍ ഒമാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇറാന്റെ ഭിഷണിയെ നേരിടാന്‍ അമേരിക്ക യുദ്ധക്കപ്പലുകളും ബോംബറുകളും ഇറാഖ് മേഖലയില്‍ വിന്യസിപ്പിക്കുകയുണ്ടായി. സൗദിയുടെ എണ്ണ കപ്പലുകളില്‍ ഡ്രോണ്‍ ആക്രമണം നടത്തിയത് ഇറാനാണെന്നാണ് സൗദിയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: