കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കുറിച്ചും അറിയാത്തവരാണ് കഥകള്‍ മെനയുന്നതെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. രാഷ്ടീയ അസഹിഷ്ണുതയുടെ ഏറ്റവും വലിയ ഇരയാണ് മോദി. മോദിയുടേയും അമിത് ഷായുടേയും രാഷ്ട്രീയത്തിലേക്കുള്ള യാത്ര ആരംഭിച്ചത് ഏറ്റവും അടിത്തട്ടില്‍ നിന്നാണ്. കെട്ടുകഥകള്‍ മെനയുന്നവര്‍ക്ക് ഇരുവരുടെയും പേരാട്ടങ്ങളെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
2014-നെക്കാള്‍ മികച്ച വിജയം ഇത്തവണ കൈവരിക്കും. മോദിയുടെ ഭരണത്തില്‍ സുസ്ഥിരവികസനമാണ് ഉണ്ടായത്. രാജ്യത്തിന്റെ പുരോഗതിക്കായി ഇനിയും മോദി സര്‍ക്കാര്‍ വരണം. ന്യൂനപക്ഷം ജീവിക്കുന്നത് ഭയാശങ്കളോടെയാണെന്ന് മനഃപൂര്‍വം കെട്ടിച്ചമയ്ക്കുന്നതാണ്.
വിവേചനമില്ലാത്ത ഭരണമാണ് ബിജെപി തുടരുന്നത്. ബിജെപി അധികാരത്തിലെത്തിയതിന് ശേഷം, രാജ്യത്ത് അഞ്ച് വര്‍ഷത്തിനിടയില്‍ കശ്മീരില്‍ ഉണ്ടായ ചില സംഭവങ്ങളൊഴികെ മറ്റു കലാപങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഭരണകാലത്ത് നിരവധി മുസ്ലിം യുവാക്കളെ ഭീകരരായി മുദ്രകുത്തി. എന്നാല്‍, മോദി സര്‍ക്കാരിന്റെ കാലത്ത് ഇത്തരം സംഭവങ്ങളുണ്ടായിട്ടില്ല. എന്നാല്‍, ചിലര്‍ അടിസ്ഥാന വികസനങ്ങളെ തുരങ്കം വയ്ക്കാന്‍ ശ്രമിക്കുന്നു. ബംഗാളില്‍ അവിടത്തെ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സഹകരിച്ചില്ല. പരാജയഭീതിയെ തുടര്‍ന്നാണിതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: