കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് എഞ്ചിനീയറിങ്, കൊച്ചിന് യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ്, കുട്ടനാട് എന്നിവിടങ്ങളില്‍ നടത്തിയ ബിടെക്ക് കോഴ്സിന്റെ അവസാന വര്‍ഷ പരീക്ഷാ ഫലം (എട്ടാം സെമസ്റ്റര്‍) പ്രഖ്യാപിച്ചു. ഏപ്രില്‍-മെയ് മാസങ്ങളിലായി നടത്തിയ പരീക്ഷയില്‍ ഏഴ് വിഭാഗങ്ങളിലായി 810 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. 473 പേര് വിജയിച്ചു. ആകെ വിജയശതമാനം 58.39.
കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് വിഭാഗത്തില്‍ 5227 മാര്‍ക്കോടെ സാറ രഞ്ജിത്ത് ഒന്നാം സ്ഥാനം നേടി. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ശാഖയില്‍ 5020 മാര്‍ക്ക് നേടി റമീസ കൂരിക്കാട്ടില്‍, ഇലക്ട്രിക്കല്‍ ആന്ഡ്് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങി 5129 മാര്‍ക്ക് നേടി സച്ചിനന്‍ ഷാഹി, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങില്‍ 5042 മാര്‍ക്കോടെ അഭിഷേക് കുശ്വാഹ എന്നിവരും സേഫ്റ്റി ആന്‍ഡ് ഫയര്‍ എഞ്ചിനീയറിങ്ങില്‍ 5072 മാര്‍ക്ക് നേടി അലോക് രഞ്ജന്‍, മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ 5279 മാര്‍ക്കോടെ എസ്. മോസസ് ഗ്ലാഡ്സണ്‍, സിവില്‍ എഞ്ചിനീയറിങ്ങില്‍ 5184 മാര്‍ക്ക് നേടി അഞ്ജലി എന്നിവരും ഒന്നാം റാങ്കുകാരായി.
സര്‍വകലാശാലയ്ക്ക് കീഴിലുണ്ടായിരുന്ന കോളേജുകള്‍ സാങ്കേതിക സര്‍വകലാശാലയിലേക്ക് മാറിയതിനു ശേഷം നടത്തിയ ആദ്യത്തെ പരീക്ഷയാണിത്. പരീക്ഷാഫലം സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ ംംം.രൗമെ.േമര.ശി ല്‍ ലഭ്യം. പുനര്‍മൂല്യ നിര്‍ണയത്തിനുള്ള അപേക്ഷകള്‍ 28 മുതല്‍ ജൂണ്‍ മൂന്നു വരെ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ സമര്‍പ്പിക്കാം. ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥികള്‍ ലഭ്യമാക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. നാഷണല്‍ അക്കാദമിക് ഡിപ്പോസിറ്ററിയില്‍ രജിസ്റ്റര്‍ ചെയ്താല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. സപ്ലിമെന്ററി പരീക്ഷകളുടെ ഫലം വരുന്നതോടെ വിജയ ശതമാനം ഉയരുമെന്നും അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈസ്ചാന്‍സലര്‍ ഡോ.കെ.എന്‍. മധുസൂദനന്, പ്രോ വൈസ് ചാന്‍സലര്‍ ഡോ.പി.ജി. ശങ്കരന്, സിന്‍ഡിക്കേറ്റംഗം ഡോ.എസ്.എം. സുനോജ്, രജിസ്ട്രാര്‍ ഡോ.കെ. അജിത, പരീക്ഷാ കണ്ട്രോളര് ഡോ. സുനില്‍ കെ. നാരായണന്‍കുട്ടി, എസ്ഒഇ പ്രിന്‍സിപ്പല്‍ ഡോ.എം.ആര്. രാധാകൃഷ്ണപ്പണിക്കര്‍, കുട്ടനാട് എഞ്ചിനീറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍ സുനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: