കുന്നത്തൂര്‍: അശാസ്ത്രീയമായും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അഭാവത്തിലും റോഡ് ടാറിങ് നടത്തുവാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. കൊട്ടാരക്കര – സിനിമാപറമ്പ് 18 കിലോമീറ്റര്‍ റോഡ് നവീന രീതിയില്‍ പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഭാഗമായുള്ള ടാറിങ് നടന്നു വരികയാണ്.
സിനിമാപറമ്പിന് കിഴക്ക് തൊളിയ്ക്കല്‍ ഭാഗത്തെ റോഡ് ടാറിങാണ് കഴിഞ്ഞ ദിവസം നാട്ടുകാര്‍ തടഞ്ഞത്.ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആരും ഇല്ലാതെ ടാര്‍ ചെയ്യുവാനുള്ള ശ്രമം നാട്ടുകാരുടെ ഇടപെടീലിനെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു.
പ്രതിഷേധത്തെ തുടര്‍ന്ന് അര മണിക്കൂറിന് ശേഷം അസി.എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ സ്ഥലത്ത് എത്തിയതിന് ശേഷമാണ് ടാറിങ് തുടരാന്‍ കഴിഞ്ഞത്. ടാറിങിന് മുന്‍പുള്ള സ്പ്രെ ചെയ്യുന്നതിലും, റോഡിലെ പൊടിപടലങ്ങള്‍ നീക്കം ചെയ്യുന്നതിലും വീഴ്ച വരുത്തുന്നതായി ജനങ്ങള്‍ ആരോപിച്ചു.
റോഡിന് ഇരുവശത്തും വീതി കൂട്ടി കോണ്‍ക്രീറ്റ് മിക്സ് ഇടുന്നതും പല സ്ഥലത്തും തുല്യ അളവിലല്ലന്നും പരാതി ഉയര്‍ന്നു.റോഡിന് മദ്ധ്യഭാഗത്ത് നിന്ന് തുല്യ അളവില്‍ ഇരു വശത്തും വീതിയെടുക്കണമെന്നുള്ള നിര്‍ദ്ദേശം പല സ്ഥലത്തും പാലിക്കപ്പെട്ടിട്ടില്ല. ഒരു വശത്ത് ഒരു മീറ്റര്‍ വീതിയിലും എതിര് വശത്ത് അരമീറ്റര്‍ വീതിയിലുമാണ് പല സ്ഥലത്തും വീതി കൂട്ടല്‍ നടന്നിരിക്കുന്നത്. റോഡില്‍ മെറ്റില് മിക്സിംഗ് ഇടുമ്പോള്‍ ഉള്ള അമിത പൊടിശല്യം നിയന്ത്രിക്കുവാന്‍ വെള്ളം തളിക്കണമെന്നുള്ളത് പലപ്പോഴും പാലിക്കപ്പെടാറില്ല.നാട്ടുകാരുടെ പരാതികള്‍ പരിശോധിച്ച് നടപടിയെടുക്കാമെന്ന അസി.എക്സി.എഞ്ചിനീയറുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: