തൃശൂര്‍: മലയാളി സാംസ്കാരികം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മലയാളി മുദ്ര പുരസ്കാരം ജന്മഭൂമി കോര്‍പ്പറേറ്റ് മാര്‍ക്കറ്റിങ് മാനേജര്‍ ജോണ്‍ കോരയ്ക്ക് സമ്മാനിച്ചു. ട്രസ്റ്റ് സംഘടിപ്പിച്ച ലയാളി സാംസ്കാരിക സംഗമം-2019ല്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറാണ് പുരസ്കാരം സമ്മാനിച്ചത്. പത്ര മാധ്യമ രംഗത്ത് സമഗ്ര സംഭാവന നല്‍കിയവര്‍ക്കാണ് പുരസ്കാരം.
ദൃശ്യ മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് വിശ്വരൂപനും (ജനം ടിവി മാനേജിങ് ഡയറക്ടര്‍) മന്ത്രിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ആര്. ഗിരീഷ്കുമാര്‍, കെ. പ്രഭാത്, പോള്‍ മാത്യു, ഭാസി പാങ്ങില്‍, ശ്യാം കെ. വാര്യര്‍, പി.എല്‍. ഫിന്നി എന്നിവര്‍ക്കും പുരസ്കാരങ്ങള്‍ സമ്മാനിച്ചു. മറ്റു രംഗങ്ങളില്‍ നിന്ന് അവാര്‍ഡിനര്‍ഹരായവര്‍ക്ക് ഹൈക്കോടതി ജഡ്ജി എന്‍. നഗരേഷ് മലയാളി മുദ്ര വിതരണം ചെയ്തു.
സാമൂഹിക സേവന രംഗത്തെ സമഗ്ര സംഭാവനയ്ക്ക് സേവാഭാരതിക്ക് വേണ്ടി സംഘടനാ സെക്രട്ടറി ഹരിദാസ് പുരസ്കാരം ഏറ്റുവാങ്ങി. തൃശൂര്‍ റീജ്യണല്‍ തീയെറ്ററില്‍ നടന്ന ചടങ്ങില്‍ മാനേജിങ് ട്രസ്റ്റി അഡ്വ.വി. ഗിരീശന് അധ്യക്ഷനായി. ചെയര്മാന് അഡ്വ.എം.ആര്. മനോജ്കുമാര്‍ ആമുഖ പ്രഭാഷണം നടത്തി. കെ. ഗിരീഷ്കുമാര്‍, അഡ്വ.എ.ഡി. ബെന്നി, എന്‍.പി. മുരളി, ടി.ആര്. ജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിവിധ മേഖലകളില്‍ നിന്ന് അവാര്‍ഡിന് തെരഞ്ഞെടുത്ത എസ്.ജെ. സിനു, ബാബുരാജന് പണിക്കത്ത്, ഉമാപ്രേമന്‍, അഡ്വ.സി.കെ. അംബികാസുതന്‍, സംഗീത കരുമത്തില്‍, രഘുറാം കൃഷ്ണന്, നൗഷാദ് സാഫ്റോണ്‍, കെ. ബാലകൃഷ്ണ പണിക്കര്‍, എം.എസ്. മോഹനന്, വി.പി. ഓമന കുമാരി, ജോസ് കാവില്‍, ഡോ. റിനോഷ് ജയിംസ്, പ്രൊഫ.എന്‍.ജെ. വര്‍ഗീസ്, പ്രൊഫ.എം. രാജേന്ദ്രന്, അശോകന് കുന്നുങ്ങല്‍, എം. സുനില്‍, ജോണ്‍ ചെറിയാന്, പി. വിനോദ്കുമാര്‍ നായര്‍, എം. രവീന്ദ്രനാഥന്‍ എന്നിവരെയും ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: