മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ഭരണകക്ഷി വീണ്ടും അധികാരത്തില്‍. ലിബറല്‍ പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായ സ്കോട്ട് മോറിസണ്‍ നയിക്കുന്ന മുന്നണി 77 സീറ്റ് നേടിയാണ് ഭരണത്തുടര്‍ച്ച ഉറപ്പിച്ചത്. 150 അംഗ പ്രതിനിധി സഭയില്‍ പ്രതിപപക്ഷ കക്ഷിയായ ലേബര്‍പാര്‍ട്ടി 66 സീറ്റ് നേടി.
എക്സിറ്റ്പോള്‍ പ്രവചനങ്ങളേയും മറികടന്നാണ് സ്കോട്ട് മോറിസണ്‍ വീണ്ടും ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായത്. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബില്‍ ഷോര്‍ട്ടണ്‍ ലേബര്‍പാര്‍ട്ടി നേതൃസ്ഥാനം രാജിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: