കോട്ടയം : കെവിന് കൊലക്കേസിലെ സാക്ഷിക്ക് മര്‍ദ്ദനമേറ്റതായി പരാതി. കേസിലെ 37ാം സാക്ഷി രാജേഷിനെ കേസിലെ പ്രതികള്‍ മര്‍ദ്ദിച്ചെന്നാണ് ആരോപണം. കോടതിയില്‍ സാക്ഷി പറയരുതെന്ന് ആവശ്യപ്പെട്ട് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ പുനലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതിനിടെ പ്രതികള്‍ക്ക് നല്‍കിയിരിക്കുന്ന ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച വിചാരണയ്ക്കായി കേസ് പരിഗണിക്കുമ്പോള്‍ ആറ് സാക്ഷികളെ വിസ്തരിക്കും. കെവിന്റെ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പരിശോധന ഉള്‍പ്പടെയുള്ളവ ഇന്ന് കോടതിയില്‍ നടക്കും. തഹസില്‍ദാരാണ് കോടതിയില്‍ ഹാജരായി ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: