തിരുവനന്തപുരം : വിദേശ സന്ദര്‍ശനം സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 12 ദിവസത്തെ വിദേശ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. കഴിഞ്ഞ എട്ടിനായിരുന്നു മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി ടോം ജോസും ഉള്‍പ്പെടുന്ന സംഘം വിദേശത്തേക്ക് പോയത്. ജനീവ, നെതര്‍ലാന്‍ഡ്, സ്വിറ്റ്സര്‍ലാന്‍ഡ്, പാരീസ് എന്നിവടങ്ങളിലാണ് മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശനം നടത്തിയത്.
കാര്‍ഷിക മേഖലയില്‍ നൂതന വിദ്യകള്‍ പരീക്ഷിക്കാനുള്ള രീതിയും കയറ്റുമതിയെക്കുറിച്ചും വിദേശ രാജ്യങ്ങളുമായി ചര്‍ച്ച ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കോ ടൂറിസം കൂടുതല്‍ വിപൂലീകരിക്കാന്‍ ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നടത്തും. കേന്ദ്ര കൃഷിമന്ത്രാലയവുമായി ബന്ധപ്പെടാന്‍ സംസ്ഥാനത്ത് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉള്‍നാടന്‍ ജലഗതാഗതം , ചരക്കുനീക്കം , വെള്ളപ്പൊക്കം തടയല്‍ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ചെയ്തിട്ടുള്ള നീക്കങ്ങള്‍ കേരളത്തിലും പ്രാവര്‍ത്തികമാക്കാന്‍ നെതര്‍ലാന്‍ഡിലെ പ്രമുഖരുമായി 2019 ഒക്ടോബറിലേക്ക് ധാരണാപത്രങ്ങള്‍ ഒപ്പിടാന്‍ കഴിയുമെന്ന് കരുതുന്നു. അതിന് മുന്നോടിയായി വിദേശ പ്രതിനിധികളുമായി ഒരു യോഗം സംഘടിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രളയ പുനഃനിര്‍മ്മാണത്തിനുള്ള നടപടികള്‍ നടത്താതെ വിദേശ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ സംസ്ഥാനത്ത് വന്‍ പ്രതിഷേധമാണ് ഉടലെടുത്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദര്‍ശനം വന്‍ വിവാദമായി. മുഖ്യമന്ത്രിക്കെതിരെ നിരവദി ട്രോളുകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: