ചെന്നൈ: നാഥുറാം വിനായക് ഗോഡ്സെ ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദിയാണെന്ന പരാമര്‍ശത്തില്‍ തമിഴ് നടനും മക്കള്‍ നീതി മെയ്യം തലവനുമായ കമലഹാസന് മുന്‍കൂര്‍ ജാമ്യം നേടി. അറവാക്കുറിച്ചി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മത വികാരം വ്രണപ്പെടുത്തിയെന്ന
കേസിലാണ് മദ്രാസ് ഹൈക്കോടതി താരത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കമല്‍ഹാസന്റെ വിവാദ പരാമര്‍ശത്തില്‍ താരത്തിനെതിരെ വിവിധ സ്ഥലങ്ങളിലായി 76 പരാതികളാണ് ലഭിച്ചിട്ടുള്ളത്.
മേയ് 19ന് നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് താരം വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് താരം മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. എന്നാല്‍ താരത്തിന്റെ ജാമ്യാപേക്ഷയെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലും വിവിധ വിഭാഗങ്ങള്‍ തമ്മില്‍ വൈരാഗ്യമുണ്ടാകുന്ന രീതിയിലും പ്രവര്‍ത്തിച്ചുവെന്നും കാട്ടി താരത്തിനെതിരെ 76 പരാതികള്‍ നിലവിലുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാതിരുന്ന കോടതി താരത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: