ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കേ എന്‍ഡിഎ നേതാക്കളെയെല്ലാം അത്താഴ വിരുന്നിന് ക്ഷണിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. ചൊവ്വാഴ്ച സംഘടിപ്പിക്കുന്ന വിരുന്നില്‍ കേന്ദ്ര മന്ത്രിമാരെല്ലാം പങ്കെടുക്കുമെന്നാണ് സൂചന.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയതിന് സമാനമായ ഫലമാണ് ഇത്തവണയും എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. 306 സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ. 44 സീറ്റുകളുണ്ടായിരുന്ന യുപിഎ 132 ആകുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. 102 സീറ്റുകള്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒതുങ്ങുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു.
എന്‍ഡിഎ 336 സീറ്റുകള്‍ നേടുമെന്നും, ബിജെപി തനിച്ച് ഭൂരിപക്ഷം നേടുമെന്നും സിഎന്‍എന്‍ ന്യൂസ് 18 ചാനല്‍ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. ബിജെപി 276 സീറ്റുകള്‍ നേടുമെന്നാണ് ഈ എക്സിറ്റ് പോള്‍ ചൂണ്ടിക്കാട്ടുന്നത്. 287 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്ന് സീ വോട്ടര്‍ പ്രവചിക്കുന്നു. 40 സീറ്റ് യുപിയില്‍ വിശാല സഖ്യം നേടുമെന്ന് സീ വോട്ടര്‍ പ്രവചിക്കുന്നു.
298 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്ന് ന്യൂസ് എക്സ് എക്സിറ്റ് പോള്‍ കണ്ടെത്തുന്നു. 108 സീറ്റില്‍ യുപിഎ ഒതുങ്ങും. ജന്‍ കി ബാത്ത് റിപ്പബ്ലികുമായി നടത്തിയ സര്‍വ്വേയിലും ബിജെപി സഖ്യം 305 സീറ്റുകള്‍ നേടുമെന്ന് പറയുന്നു.
543 ലോക്സഭാ സീറ്റുകളിലേക്ക് ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഏപ്രില്‍ 11നായിരുന്നു ഒന്നാംഘട്ട വോട്ടെടുപ്പ്. ഞായറാഴ്ചയായിരുന്നു അവസാനഘട്ടം. വ്യാഴാഴ്ചയാണ് ഫലപ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: