പള്ളുരുത്തി: എക്കല്‍, പോളപ്പായല്‍, കടല്‍ച്ചൊറി (ജെല്ലിഫിഷ്) ഇങ്ങനെ സീസണ് അനുസരിച്ച് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ദുരിതം എത്തുകയാണ്. മുമ്പ് ഓരോ സീസണിലും വലനിറയെ മത്സ്യം ലഭിച്ചിരുന്നെങ്കില്‍ ഇന്ന് ദുരിതം മാത്രമാണ് ലഭിക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെരുമ്പടപ്പ് കുമ്പളങ്ങി, ഇടക്കൊച്ചി, പള്ളുരുത്തി കായലുകളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് വില്ലനായിരിക്കുകയാണ് കടല്‍ച്ചൊറികള്‍. ഒരു കിലോ മുതല്‍ ആറുകിലോഗ്രാം വരെതൂക്കം വരുന്ന കടല്‍ച്ചൊറികള്‍ കടലില്‍ നിന്ന് വന്‍തോതിലാണ് കായലിലേക്ക് എത്തിയിരിക്കുന്നത്.
കായലില്‍ കടല്‍ച്ചൊറികള്‍ നിറഞ്ഞതോടെ ഊന്നി വല, ചീനവല, നീട്ടുവല എന്നിവയുപയോഗിച്ച് മത്സ്യ ബന്ധനം നടത്തുന്ന തൊഴിലാളികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കായലില്‍ വള്ളം പോലും ഇറക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
കടലിലേയും കായലിലേയും ജലസാന്ദ്രത ഒരേ നിലയിലെത്തുമ്പോള്‍ കടല്‍ ജീവികള്‍ വന്‍തോതില്‍ കായലിലേക്ക് എത്താറുണ്ട്. ജലാവരണത്താല്‍ നിറഞ്ഞ ശരീരപ്രകൃതിയുള്ള കടല്ച്ചൊറികള്ക്ക് വെള്ളത്തില്‍ സഞ്ചരിക്കുന്നതിന് നീണ്ട കാലുകളുമുണ്ട്. ജപ്പാന്, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ കടല്ച്ചൊറികളെ ഭക്ഷണമായി ഉപയോഗിക്കാറുണ്ട്.
ഊന്നി വലയില്‍ കുടുങ്ങുന്ന ചൊറികളെ മണിക്കൂറുകള്‍ കൊണ്ടാണ് തൊഴിലാളികള്‍ നീക്കം ചെയ്യുന്നത്. കാലവര്‍ഷം ശക്തി പ്രാപിച്ച് കായലിലെഉപ്പുരസത്തിന് കുറവ് വന്നാല്‍ മാത്രമേ ചൊറികള്‍ നശിക്കു.
ശരീരം ചൊറിയുന്നു
കായലില്‍ മത്സ്യബന്ധനത്തിന് ഇറങ്ങുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ശരീരം ചൊറിഞ്ഞ് തടിക്കുന്നു. കാലലില് കടല്‍ച്ചൊറികള്‍ നിറഞ്ഞതാണ് ഇതിന് കാരണം. വലയില്‍ കുടുങ്ങുന്ന ചൊറികളെ നീക്കുമ്പോള്‍ ഇതിന്റെ ശരീരത്തുള്ള ദ്രാവകം തൊഴിലാളികളുടെ ശരീരത്ത് വീഴുമ്പോഴാണ് ചൊറിച്ചില്‍ ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: