പള്ളുരുത്തി: അനിത ഇനി അനാഥയല്ല, പള്ളുരുത്തി സലേഷ്യന്‍ കോണ്‍വെന്റിലെ അന്തേവാസിയായ അനിത ഇനി പെരുമ്പടപ്പ് സ്വദേശി മനുവിന്റെ ജീവിത സഖി. പെരുമ്പടപ്പ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സലേഷ്യന്‍ കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സി മാത്യു അനിതയെ മനുവിന് കൈപിടിച്ച് നല്കി. ചെറുപ്രായത്തില്‍ ആരോരുമില്ലാതായ അനിതയെ കോണ്‍വെന്റ് അധികൃതര്‍ ഏറ്റെടുക്കുകയായിരുന്നു.
പെരുമ്പടപ്പ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വിവാഹ ചടങ്ങുകള്‍ക്ക് ക്ഷേത്ര മേല്‍ശാന്തി ഹരി മുഖ്യകാര്‍മ്മികനായി. വധുവിന്റെ വീട്ടുകാരുടെ ഉപഹാരമായി സ്വര്‍ണ്ണമാലയും സിസ്റ്റര്‍ ആന്‍സി വരനെ അണിയിച്ചു.
രണ്ടു സഹോദരിമാര്‍ മാത്രമുള്ള മനു ഓട്ടോറിക്ഷ ഡ്രൈവറാണ്. കോണ്‍വെന്റിലെത്തി അനിതയെ കണ്ട് ഇഷ്ടപ്പെട്ട് വിവാഹാലോചന നടത്തുകയായിരുന്നു. വരന്റെ ബന്ധുക്കളും സുഹൃത്തുക്കളേയും കൂടാതെ ദേവസ്വം സെക്രട്ടറി കെ.എസ്. കിഷോര്‍ കുമാര്‍, പൊതുപ്രവര്ത്തകന് കെ.പി.മണിലാല്‍ വിവാഹചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: