കൊച്ചി: നേവിയില്‍ ജോലി വാഗ്ദാനം ചെയ്ത് വ്യാജ റിക്രൂട്ടിങ്ങ് സ്ഥാപനം നടത്തിയ കേസിലെ രണ്ടാം പ്രതി പിടിയില്‍. വരാപ്പുഴ കൂനമ്മാവ് കരയില്‍ കല്ലിങ്കല്‍ വീട്ടില്‍ രെജി കുമാറിനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
നേവിയില്‍ കമ്മീഷന്റ് ഓഫീസറാണെന്ന വ്യാജേന നേവല്‍ ഓഫീസറുടെ യുണിഫോമും സീലുകളും ഉപയോഗിച്ച് വ്യാജ റിക്രുട്ടിങ്ങ് സ്ഥാപനം നടത്തിയിരുന്ന ഒന്നാം പ്രതി ജോബിന് മാനുവലിന്റെ കൂട്ടാളിയാണ് രെജി. രെജിയുടെ പിതാവ് മുന്‍ എന്‍എഡി ഉദ്യോഗസ്ഥനായിരുന്നു.
പിതാവ് മരിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വിവരം നേവിയില്‍ അറിയിക്കാതെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് നിയമവിരുദ്ധമായി ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്തിരുന്നതായി പോലിസ് പറഞ്ഞു. പാലാരിവട്ടത്ത് ഗാസ്സാ ഇന്റര്‍നാഷണല്‍ എന്ന പേരില്‍ നടത്തിയുരുന്ന സ്ഥാപനത്തിന്റെ മറവില്‍ വിവിധ ഇടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: