കൊല്ലം: ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ അക്രമത്തില്‍ നവവധുവിന്റെ അച്ഛനും ബന്ധുക്കള്‍ക്കും പരിക്ക്. ആശ്രാമം തൈയില്പുതുവല് വീട്ടില്‍ പവീണ്‍ കുമാര്‍(49), സഹോദരന് അജിത്ത് കുമാര്‍ (52), ബന്ധു വൈദ്യശാല നഗര്‍ 22 ഭാരതിയില്‍ ആദര്‍ശ്.ബി(33) എന്നിവര്‍ക്കാണ് മര്ദ്ദനമേറ്റത്ത്. പമുഖ സിപിഎം നേതാവ് എം.ജി കൃഷ്ണന്റെ മകന് ഡിവൈഎഫ് ഐ നേതാവായ ചാരു കൃഷ്ണന്റെ നേതൃത്വത്തില്‍ ആയിരുന്നു അക്രമം.
പ്രവീണ്‍ കുമാറിന്റെ മകളുടെ വിവാഹമായിരുന്നു ഞായറാഴ്ച്ച ഇതിന്റെ ആഘോഷങ്ങള്‍ക്ക് ശേഷംവീട്ടില് നില്ക്കുമ്പോള് വീട്ടിന് സമീപം അര്‍ദ്ധരാത്രിയില്‍ പരിചിതരല്ലാത്ത രണ്ട് പേര് നില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടു. രാത്രിവീട്ടിന് സമീപം എന്തിനാണ് നില്‍ക്കുന്നത് എന്ന് ചോ ദിച്ചപ്പോള്‍ ഞങ്ങള്‍ ഡിവൈഎഫ്ഐ കാരാണ് നീയാരാണ് ചോദിക്കാന്‍ എന്ന് ആക്രോശിച്ച് കൊണ്ട് ആക്രമം നടത്തുകയായിരുന്നു.
ഇരുമ്പ് കമ്പി കൊണ്ട് പ്രവീണ്‍ കുമാറിന്റെ തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുന്നു. ഇത് കണ്ട് ഓടിയെത്തിയ സഹോദരന് അജിത്ത് കുമാറിനും തലയ്ക്ക് അടിയേറ്റു. തടസ്സം പിടിക്കാന്‍ എത്തിയ ആദര്‍ശിനെ ക്രൂരമായി മര്‍ദ്ദിക്കുകയും മുഖത്ത് പരിക്കേല്‍ക്കുകയും ഉണ്ടായി.ഡി വൈഎഫ്ഐ പ്രവര്‍ത്തകര്‍ മദ്യ ലഹരിയില്ആയിരുന്നു അക്രമം.
സംഭവ മറിഞ്ഞ് എത്തിയ ഈസ്റ്റ് പോലീസ് പ്രതികളെ പിടികൂടാതെ സഹായിക്കുന്ന നിലപാടാണ് എടുത്തത്. അക്രമം നടന്ന നിമിഷങ്ങള്‍ക്ക് അകം കൊല്ലം മേയര്‍വി.രാജേന്ദ്രബാബു സംഭവസ്ഥലത്ത്എത്തുകയും അക്രമികളെ രക്ഷിക്കുന്നതിന് വേണ്ട സഹായം ചെയ്യുകയുമായിരുന്നു എന്ന് മര്‍ദ്ദനമേറ്റവര്‍ പറയുന്നു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രവീണിനും, അജിത്തിനും തലക്ക്തുന്നിക്കെട്ട് ഇട്ടു .മര്‍ദ്ദനമേറ്റവര്‍ ബിജെപി പ്രവര്‍ത്തകരാണ് .കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: