കേരളീയ മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് വടക്കന്‍ കേരളത്തിലെ ചില പ്രദേശങ്ങളില്‍ നടന്ന കള്ളവോട്ടുകള്‍ റീ പോളിങ്ങില്‍ കൊണ്ട് എത്തിച്ചിരിക്കുന്നു. പ്രബലമായ രണ്ടു പാര്‍ട്ടികള്‍ നടത്തിയ ഈ ശ്രമം ജനസമക്ഷം തുറന്നുകാണിച്ച ദൃശ്യമാധ്യമങ്ങളെ അഭിനന്ദിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം അസ്സംബ്ലി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കെ. സുരേന്ദ്രനെ പരാജയപ്പെടുത്താന്‍ പിന്തുടര്ന്നതും ഈ ഹീനതന്ത്രമാണ്.
മരിച്ചുപോയവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരില്‍ കള്ളവോട്ടുചെയ്യുന്ന രീതി ഇന്ന് കണ്ടുപിടിച്ചതുതന്നെ ബൂത്തുകളില്‍ വെബ് കാമറകളും സിസിടിവികളും സ്ഥാപിച്ചതിലൂടെയാണ്. തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ഭരണപിന്തുണയുള്ള കക്ഷികള്‍ ശ്രമിച്ചത് തികച്ചും നിര്‍ഭാഗ്യകരം തന്നെ.
വോട്ടിങ്ങ് മെഷീനില്‍ കൃത്രിമം എന്നാരോപിച്ചുകൊണ്ട് പാര്‍ട്ടി നേതാക്കന്മാര് രംഗത്ത് വന്നത് തന്നെ ഈ ലക്ഷ്യത്തിനുവേണ്ടിയാണ്. ഇതിനായി ബൂത്ത്ലെവല്‍ ഉദ്യോഗസ്ഥന്മാരെ ഉപയോഗിച്ചതായി പരാതി ഉയര്‍ന്നു. പോസ്റ്റല്‍ ബാലറ്റിലെ ക്രമക്കേടുകള്‍ കൂടിയായപ്പോള്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നടന്ന ശ്രമംകൂടി പുറത്തുവന്നിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന പലര്‍ക്കും. പോസ്റ്റല്‍ ബാലറ്റുകള്‍ നല്‍കിയിട്ടില്ല. കള്ളവോട്ടു തടയാനായി ബയോമെട്രിക് സംവിധാനത്തിലുള്ള പുതിയരീതികള്‍ ആലോചിക്കണം. വോട്ടര്‍മാരുടെ വിരലടയാളം ശേഖരിച്ചുള്ള ആധാര്‍ മാതൃകയിലുള്ള തിരഞ്ഞെടുപ്പ് പട്ടിക തയ്യാറാക്കണം. വോട്ടര്‍പട്ടിക പുതുക്കാനുള്ള നടപടികള്‍ തുടങ്ങണം. ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥന്മാരുടെ നിയമനം സുതാര്യമാക്കണം. തിരഞ്ഞെടുപ്പ് ചുമതലകളില്‍നിന്ന് സ്വകാര്യ-കോളേജ,് സ്കൂള്‍ ജീവനക്കാരെ ഒഴിവാക്കണം.
പി.കെ. രാജഗോപാല്‍, അഷ്ടമുടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: