കൊച്ചി: പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നതാണെന്ന അമിക്കസ്ക്യൂറിയുടെ നിരീക്ഷണം വിചിത്രമെന്ന് ഡാം സേഫ്റ്റി ചെയര്മാന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്. അമിക്കസ്ക്യൂറിയുടേത് ശാസ്ത്രീയമായ പഠനം അല്ല. ഇക്കാര്യത്തില്‍ ജല കമ്മീഷന് വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഡാമുകള്‍ വെള്ളം പിടിച്ചു നിര്‍ത്തിയില്ലായിരുന്നെങ്കില്‍ ഇതിലും വലിയ അപകടങ്ങള്‍ ഉണ്ടായേനെ, ഡാമുകള്‍ തുറന്നു വിട്ട് ആളെ കൊന്നു എന്ന് പറയുന്നത് വെറും വിഡ്ഢിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: