കളമശ്ശേരി: നഗരസഭയില്‍ സിറ്റിഗ്യാസ് പദ്ധതിയുടെ മറവില്‍ രണ്ടുകോടി രൂപയുടെ അഴിമതി നടത്തിയതായുള്ള പരാതിയില്‍ പോലീസ് മൊഴിയെടുത്തു. പരാതിക്കാരനായ പൊതുപ്രവര്ത്തകന് കളമശ്ശേരി സ്വദേശി ഗിരീഷ്ബാബുവിന്റെ മാഴിയാണ് കളമശ്ശേരി പോലീസ് രേഖപ്പെടുത്തിയത്.
കളമശ്ശേരി നഗരസഭയിലെ 14, 20 എന്നി വാര്‍ഡുകളില്‍ 2016-2017സാമ്പത്തിക വര്‍ഷം നടപ്പിലാക്കിയ സിറ്റി ഗ്യാസ് വിതരണ പദ്ധതിയ്ക്കായി റോഡുകള്‍ പൊളിക്കുന്നതിന് ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിന്ന് പുനരുദ്ധാരണത്തിന് ഫീസായി ഈടാക്കേണ്ട യഥാര്‍ത്ഥ തുകയില്‍ നിന്ന് അദാനി ഗ്രുപ്പിന് കളമശ്ശേരി നഗരസഭ രണ്ട് കോടിരൂപ ഒഴിവാക്കി കൊടുത്തുവെന്നായിരുന്നു ഗിരീഷ്ബാബുവിന്റെ പരാതി.
പൊതുമരാമത്ത് വകുപ്പ് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ചീഫ് എന്‍ജിനിയറുടെ ഉത്തരവനുസരിച്ച് നിശ്ചയിച്ച തുക എറണാകുളം ജില്ലയില്‍ അദാനി ഗ്യാസ് പദ്ധതിയ്ക്കു വേണ്ടി വെട്ടി പൊളിക്കുന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് ചാര്‍ജ് ഈടാക്കാന്‍ 2016 ല്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ പൊതുമരാമത്ത് വകുപ്പിലെ റോഡ്സ് ആന്‍ഡ് ബ്രിഡ്ജ്സ് വിഭാഗത്തിലെ ഒരു എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ ഉത്തരവുണ്ടെന്നു പറഞ്ഞ് കളമശ്ശേരി നഗരസഭ അധികാരികള്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനിയറുടെ ഉത്തരവ് അട്ടിമറിച്ചാണ് അദാനി ഗ്രുപ്പില്‍ നിന്ന് കുറവ് ഫീസ് ഈടാക്കിയത്.
നഗസഭ ഭരണാധികാരികള്‍ നടത്തിയ അഴിമതി ഇടപാടിലൂടെ കളമശ്ശേരി നഗരസഭയ്ക്ക് രണ്ട് കോടി രൂപയും സംസ്ഥാന സര്‍ക്കാരിന് ആ തുകയില്‍ നിന്ന് ലഭിക്കേണ്ട 15 ശതമാനം സേവന നികുതിയും നഷ്ടമായിട്ടുണ്ടെന്നുമാണ് വിജിലന്‍സിന് നല്കിയ പരാതിയില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: