മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചിയിലെ താലുക്ക് ആശുപത്രിയിലെ ഡയലിസ്സ് കേന്ദ്രം അടച്ചു. കെട്ടിട ചോര്‍ച്ചയെ തുടര്‍ന്ന് മുന്നറിയിപ്പില്ലാതെ അധികൃതര്‍ ഡയാലിസ്സ് കേന്ദ്രം പൂട്ടിയതോടെ രോഗികള്‍ ദുരിതത്തിലായി.
നിലവില്‍ ആഴ്ചയില്‍ രണ്ടു വീതം 48 വൃക്കരോഗികളാണിവിടെ ഡയാലിസ്സ് നടത്തുന്നത്. ഇതിന് കോര്പ്പറേഷന് ഏഴും കിഫ്ബി നാലും മെഷിനുകളാണ് നല്‍കിയത്. ഇതില്‍ പത്തെണ്ണം പ്രവര്‍ത്തിച്ചാണ് ഡയാലിസ്സ് നടത്തിയിരുന്നത്. മുന്ന് വര്‍ഷം മുമ്പാണ് ആശുപത്രിയില്‍ ഡയാലിസ്സിസ് കേന്ദ്രത്തിനായി കൊച്ചികോര്പ്പറേഷന് പുതിയ കെട്ടിടം നിര്‍മിച്ചത്. കെട്ടിടത്തിന് ചോര്‍ച്ച തുടങ്ങിയതോടെ മെഷിനില്‍ വെള്ളം കയറി ഇത് തകരാരിലാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം അടച്ചത്.
ഇവരുടെ പഴയ റിപ്പോര്‍ട്ടും ചികിത്സ രീതികളും വ്യക്തമാക്കിയാലേ സ്വകാര്യ ആശുപത്രികളില്‍ ഡയാലിസ്സ് ചികിത്സ നല്കാന് കഴിയുവെന്നാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: