ഢക്കാമൃദംഗ തുടി താളങ്ങള്‍ കേട്ടനുഭ-
വിക്കാമിതിന്നിലയിലിന്നേടമോര്‍ത്തു മമ
പാര്‍ക്കുന്നതല്ല മനമാളാനബദ്ധകരി
തീന്‍കണ്ടപോലെ ഹരിനാരായണായ നമഃ
ഢക്ക എന്നാല്‍ പെരുമ്പറ. ആളാനബദ്ധകരി എന്നാല്‍, കുറ്റിയില്‍ തളച്ചിട്ടിരിക്കുന്ന ആന. മൃദംഗം, മദ്ദളം, തുടി, കടുന്തുടി തുടങ്ങിയ വാദ്യങ്ങള്‍ ഒരേസമയം കൊട്ടിഘോഷിക്കുമ്പോഴുണ്ടാവുന്ന ഏകമായ ഒരു മുഴക്കമുണ്ട്. അതുപോലെ, കുണ്ഡിലിനി പ്രാണന്, നേരത്തേ വിവരിച്ച ഷഡാധാരങ്ങളിലൂടെ കടന്ന് മൂര്ദ്ധാവിലെത്തുമ്പോഴും ഒരു മുഴക്കമുണ്ടാവും.
ഭഗവദ്ധ്യാനത്തിന്റെ മൂര്‍ദ്ധന്യത്തില്‍ മൂര്‍ദ്ധാവ് പൊട്ടി ജ്യോതിര്മയമായ ശ്വാസം മേല്പ്പോട്ട് പോയി സ്വര്‍ഗ്ഗ മാര്‍ഗ്ഗേണ സഞ്ചരിച്ച് മോക്ഷം പ്രാപിക്കും. പക്ഷേ, ശാസ്ത്രവിധി പ്രകാരമുള്ള ഇത്തരം ശ്വാസ നിയന്ത്രണത്തെക്കുറിച്ചും ധ്യാനമാര്ഗത്തെക്കുറിച്ചും ചിന്തിക്കുമ്പോള്‍ എന്റെ മനസ്സ്, കുറ്റിയില്‍ തളച്ചിട്ടിരിക്കുന്ന ആന, ദൂരെ ഭക്ഷണസാധനങ്ങള്‍ കണ്ടാലെന്നതുപോലെ, ആകാംക്ഷാ നിര്‍ഭരമായിത്തീരുന്നു. അതിനാല്‍, എന്റെ മനസ്സിലെ ചാഞ്ചല്യങ്ങള്‍ നീക്കി, അവിടുത്തെ പാദാരവിന്ദങ്ങളില്‍ ഉറയ്ക്കുന്നതിനായി അനുഗ്രഹിക്കേണമേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: