തിരുവനന്തപുരം: പ്രളയകാലത്ത് പമ്പ-ത്രിവേണിയില്‍ അടിഞ്ഞുകൂടിയ മണലില്‍ നിന്ന് 20,000 ക്യുബിക് മീറ്റര്‍ മണല്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് സൗജന്യമായി നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അഭ്യര്‍ഥന പ്രകാരമാണ് മണല്‍ നല്‍കുന്നത്. ബാക്കിയുള്ള മണല്‍ മറ്റ് സ്വകാര്യ ആവശ്യക്കാര്‍ക്ക് കേന്ദ്ര പൊതുമരാമത്ത് നിരക്കില്‍ വില്‍ക്കുന്നതിന് വനംവകുപ്പിന് അനുമതി നല്‍കാനും തീരുമാനിച്ചു. സംസ്ഥാനത്തെ ദേവസ്വംബോര്‍ഡുകളുടെയും ദേവസ്വം മാനേജ്മെന്റ് കമ്മിറ്റികളുടെയും അധീനതയിലുള്ള ഭൂമിയുടെ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വേഗത്തില്‍ തീര്‍ക്കുന്നതിന് റിട്ട. ജില്ലാ ജഡ്ജി അംഗമായി കേരളാ ദേവസ്വം ട്രിബ്യൂണല്‍ രൂപീകരിക്കുന്നതിനുള്ള ബില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: