തിരുവനന്തപുരം: ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തെന്ന എസ്ഡിപിഐയുടെ വെളിപ്പെടുത്തല്‍ യുഡിഎഫിന്റെ തീവ്രവാദ ബന്ധത്തിന്റെ പരസ്യ മൊഴിയാണ്. തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ യു ഡി എഫിന് വോട്ട് ചെയ്യാന്‍ ഔദ്യോഗികമായി തീരുമാനിച്ചിരുന്നതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജിദ് ഫൈസിയാണ് പരസ്യമാക്കിയത്.
പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്ന മണ്ഡലങ്ങളിലെല്ലാം യുഡിഎഫിനാണ് എസ്ഡിപിഐ വോട്ടു ചെയ്തതെന്നും മജിദ് ഫൈസി വ്യക്തമാക്കി. തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറുമായി എസ്.ഡി.പി.ഐ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. അതിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് വോട്ടു മറി എന്ന വ്യക്തമാകുകയാണ് ഫൈസിയുടെ വെളിപ്പെടുത്തലിലൂടെ. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ന്യൂനപക്ഷങ്ങല്‍ ഇടതുമുന്നണിക്കാണ് വോട്ടു ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു.
കേരളത്തില്‍ മുന്‍തൂക്കം ലഭിക്കുമെന്ന യുഡിഎഫിന്റെ ആത്മവിശ്വാസത്തിനു പിന്നിലുള്ളത് അവരുടെ തീവ്രവാദ ബന്ധമാണെന്നു തെളിഞ്ഞിരിക്കുന്നതായി വി മുരളീധരന് എം പി ആരോപിച്ചു. മുസ്ലിം ലീഗ് ഭീകരവാദികള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്കുന്ന അപകടകരമായ സമീപനം സ്വീകരിക്കുന്ന പാര്‍ട്ടിയാണെന്ന് മുമ്പേ പറഞ്ഞതാണ്. അത് ഒരിക്കല്‍ കൂടി തെളിയുകയാണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രികാസമര്‍പ്പണ സമയത്ത് ഈ ഗുരുതര സാഹചര്യത്തെക്കുറിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സൂചിപ്പിച്ചതുമാണ്. തീവ്രവാദ ശക്തികളുമായുള്ള യുഡിഎഫിന്റെ ബന്ധം വരും ദിവസങ്ങളില്‍ കൂടുതല്‍ പുറത്തു വരും. മുരളീധരന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: