കാഠ്മണ്ഡു: സാഹസികതയെ സ്നേഹിക്കുന്നവരുടെ ഏറ്റവും വലിയ സ്വപ്നം, എവറസ്റ്റ്. ഇരുപത്തിനാലാം വയസ്സില്‍ തുടങ്ങി, കാമി റീത്താ ഷേര്‍പ്പ എവറസ്റ്റ് സ്വപ്നം സാക്ഷാത്കരിച്ചത് 24 വട്ടം. ഒരാഴ്ചയ്ക്കിടെ എവറസ്റ്റിനെ കീഴടക്കിയതാകട്ടെ രണ്ട് വട്ടം, സ്വന്തം റെക്കോര്‍ഡ് തിരുത്തുകയായിരുന്നു അമ്പതാം വയസ്സില്‍ ഈ നേപ്പാളുകാരന്. ഈ മാസം 15നും അദ്ദേഹം എവറസ്റ്റ് കയറിയിരുന്നു.
കാഞ്ചന്‍ജംഗ, ചോ-ഓയു, ലോട്ട്സേ, അന്നപൂര്‍ണ തുടങ്ങി മിക്ക ഉയരം കൂടിയ കൊടുമുടികളും കാമി കീഴടക്കിയിട്ടുണ്ട്.
നേപ്പാളിലെ സൊലുക്കുമ്പു ജില്ലയിലെ താമെ ഗ്രാമവാസിയാണ് കാമി. 1994 മുതല്‍ 25 വര്‍ഷത്തിനിടെ 24 വട്ടം എവറസ്റ്റ് കീഴടക്കി ലോക റെക്കോര്‍ഡ് ഇദ്ദേഹം സ്വന്തം പേരിലാക്കി. അപ ഷേര്‍പ്പ, ഫുര്‍ബാ താഷി ഷേര്‍പ്പ എന്നീ പര്‍വതാരോഹകര്‍ 21 വട്ടം എവറസ്റ്റ് കീഴക്കിയിട്ടുണ്ട്. എന്നാല്‍, ഇരുവരും വിരമിച്ചതിനാല്‍ കാമി ഷേര്‍പ്പയ്ക്ക് വെല്ലുവിളിയാകില്ല.
നേപ്പാള്‍ ടൂറിസം വകുപ്പിന്റെ കണക്ക് പ്രകാരം 1953 മുതല്‍ 5000 പര്‍വതാരോഹകരാണ് ദൗത്യം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഇക്കുറി 1000 പേരാണ് ദൗത്യത്തിന് തയാറെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: