കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടി പുന്നാട്ടെ സിപിഎം പ്രവര്‍ത്തകനായ യാക്കൂബ് വധക്കേസില്‍ ആര് എസ് എസ് നേതാവ് വത്സന് തില്ലങ്കേരി ഉള്‍പ്പടെ പതിനൊന്ന് പേരെ കോടതി വെറുതെ വിട്ടു. അതേസമയം ഒന്നു മുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ കുറ്റക്കാരെന്നു കോടതി വിധിച്ചു. ഇവരുടെ ശിക്ഷാവിധി അല്‍പ്പസമയത്തിനകം പ്രഖ്യാപിക്കും. തലശേരി രണ്ടാം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.
2006ലാണ് കേസിനാസ്പദമായ സംഭവം. സംഭവത്തില്‍ വത്സന് തില്ലങ്കേരിക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ളയാണ് ആര്‍എസ്എസ് നേതാക്കള്‍ക്ക് വേണ്ടി ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: