തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വരുന്ന നാളെ സംസ്ഥാനത്ത് അക്രമങ്ങള്‍ക്ക് സാധ്യത. വലിയ തിരിച്ചടി നേരിടുമെന്ന് പ്രതീക്ഷിക്കുന്ന സിപിഎം വ്യാപകമായ അക്രമം അഴിച്ചു വിടും. തിരുവനന്തപുരത്തും വടകരയിലും കണ്ണൂരിലും വലിയ തോതിലുള്ള കലാപത്തിനുതന്നെ സാധ്യതയുള്ളതായി രഹസ്യന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതി ശകതമായ സുരക്ഷ ഒരുക്കാന്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് ഡിജിപിയോട് നിര്‍ദ്ദേശിച്ചു.
കരുതല്‍ തടങ്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദ്ദേശം. കുമ്മനം രാജശേഖരന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കണമെന്നും സംസഥാന പോലീസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പോളിംഗ് ബൂത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ പ്രതിപക്ഷകക്ഷികള്‍ ശ്രമിച്ചേക്കുമെന്നും സൂചനയുണ്ട്. പോലീസിനെ പോലും ബൂത്തിനുള്ളില്‍ കയറ്റാതെ സൈന്യത്തിന്റെ സാന്നിധ്യം ഉറപ്പാക്കണമെന്നാണ് നിര്‍ദ്ദേശം.
തെരഞ്ഞെടുപ്പില്‍ സീറ്റു കുറയുന്നതിനെക്കാള് കമ്മ്ൃുണിസ്റ്റുകള്ക്ക് അസഹണ്തയയുണ്ടാക്കുക ബിജെപി വിജയമായിരിക്കും. തിരുവന്തപുരത്തും പത്തനംതിട്ടയിലും ഇടതു സ്ഥാനാര്‍ത്ഥിയെ മുന്നാമതാക്കി ബിജെപി ജയിച്ചാല്‍ അസഹിഷ്ണുത അക്രമത്തിലേക്ക മാറും. നഷ്ടപ്പെടാന്‍ ഒന്നു മില്ലാത്തതിനാല്‍ സിപിഎം പ്രവര്‍ത്തകര്‍ അഴിഞ്ഞാടാന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്കുന്ന മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: