ന്യൂദല്‍ഹി: കോണ്‍ഗ്രസ് പരാജയം ഉറപ്പിച്ചു കഴിഞ്ഞതായും വോട്ടിങ് യന്ത്രത്തിനെതിരായ വ്യാജ പ്രചാരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇതാണെന്നും ബിജെപി. തോല്‍വി മനസ്സിലായ പ്രതിപക്ഷ കക്ഷികള്‍ രാജ്യത്തെയും ജനാധിപത്യ സംവിധാനത്തെയും അപമാനിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കുറ്റപ്പെടുത്തി.
പ്രതിപക്ഷ പാര്‍ട്ടികള്‍ വിവിപാറ്റുകള്‍ ആദ്യമെണ്ണണമെന്നാവശ്യപ്പെട്ട നടപടിയെയും അമിത് ഷാ എതിര്‍ത്തു. ഇത്തരത്തിലുള്ള എന്തു തീരുമാനങ്ങളും സര്‍വകക്ഷി യോഗത്തില്‍ മാത്രമേ എടുക്കാനാവൂ. വോട്ടെണ്ണല്‍ സംബന്ധിച്ച് സുപ്രീംകോടതി നിര്‍ദേശിച്ച പ്രകാരമാണ് കാര്യങ്ങള്‍ പോകുന്നതെന്നും മൂന്നു ഹര്‍ജികളാണ് കോടതി ഇതുസംബന്ധിച്ച് കേട്ട് നിലപാട് വ്യക്തമാക്കിയിട്ടുള്ളതെന്നും ഷാ പറഞ്ഞു. ജനവിധിയെ മാനിക്കാത്തവരാണ് വോട്ടിങ് യന്ത്രത്തെ കുറ്റംപറഞ്ഞു നടക്കുന്നതെന്നും അമിത് ഷാ പരിഹസിച്ചു.
മമതാ ബാനര്‍ജിയും ചന്ദ്രബാബു നായിഡുവും അമരിന്ദര്സിങും തുടങ്ങി കമല്‍നാഥും അശോക് ഗെലോട്ടും വരെ വോട്ടിങ് യന്ത്രങ്ങളെ കുറ്റപ്പെടുത്തുന്നത് സ്വയം പരിഹാസ്യരാവുന്നതിന് തുല്യമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: