മുംബൈ: ലോകകപ്പില്‍ മികച്ച ക്രിക്കറ്റ് കാഴ്ചവെയ്ക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യമെന്ന് ക്യാപ്റ്റ്ന് വിരാട് കോഹ്ലി.ഏറ്റവും വലിയ വെല്ലുവിളിയുള്ള ലോകകപ്പാകും ഇത്തവണ ഇംഗ്ലണ്ടില്‍ അരങ്ങേറുക. കഴിവനൊത്ത നിലവാരമുള്ള പ്രകടനമാണ് ടീം ലക്ഷ്യമിടുന്നതെന്ന് കോഹ് ലി പറഞ്ഞു.
ഇന്ത്യ ആദ്യ മത്സരത്തില്‍ ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയെ നേരിടും. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ റെക്കോഡ് മെച്ചമല്ല. നാല് മത്സരങ്ങള്‍ കളിച്ചതില്‍ ഒന്നിലേ വിജയിക്കാനായുളളൂ.
രണ്ടാം മത്സരത്തില്‍ ജൂണ്‍ ഒമ്പതിന് ഓവലില്‍ ഓസീസിനെയും 13 ന് നോട്ടിങ്ഹാമില്‍ കിവീസിനെയും 16 ന് പാക്കിസ്ഥാനെയും നേരിടും. ആദ്യ നാലു മത്സരങ്ങളും കടുപ്പമേറിയതാകും. ഓരോ മത്സരത്തിലും ഓരോ കളിക്കാരും കഴിവിനൊത്ത പ്രകടനം കാഴ്ചവെക്കണം. അലംഭാവം കാട്ടിയാല്‍ പണികിട്ടുമെന്ന് കോഹ് ലി പറഞ്ഞു.
ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന പത്ത് ടീമുകളും കരുത്തരാനണ്. അവരവരുടെതായ ദിനത്തില്‍ കൊമ്പന്മാരായ എതിരാളികളെപോലും മുട്ടുകുത്തിക്കാന്‍ അവര്‍ക്ക് കഴിയും. ഇന്ത്യ ടീം കഴിവിനൊത്ത പ്രകടനം കാഴ്ചവച്ചാലേ വിജയങ്ങള്‍ നേടാനകൂ.
ഇംഗ്ലണ്ടില്‍ ലോകകപ്പിന് മുന്നോടിയായ പാക്കിസ്ഥാനെതിരെ നടന്ന ഏകദിന പരമ്പരയില്‍ റണ്‍സ് ഒഴുകിയെങ്കിലും ഇംഗ്ലണ്ടിലെ പിച്ചുകളില്‍ ബൗളര്‍മാര്‍ക്കും അവസരമുണ്ടെന്നാണ് കോഹ് ലിയുടെ വാദം. ഉഭയകക്ഷി പരമ്പരകളില്‍ വമ്പന്‍ സ്കോറുകള്‍ പിറന്ന മത്സരങ്ങളെ ലോകകപ്പ്് മത്സരങ്ങളുമായി താരതമ്യം ചെയ്യാനാകില്ല. ലോകകപ്പ് മത്സരങ്ങള്‍ വ്യത്യസ്ഥമാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ പിച്ചുകള്‍ മികച്ചതായിരിക്കും. ഇംഗ്ലണ്ടില്‍ ഇപ്പോള്‍ വേനല്‍ക്കാലമാണ്. അതിനാല്‍ സാഹചര്യങ്ങള്‍ ബൗളര്‍മാര്‍ക്ക് അനുകൂലമാകുമെന്നാണ് വിശ്വാസം..
സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലും ഇന്ത്യന്‍ ബൗളിങ്ങ് നിരയിലെ രണ്ട് നെടുംതൂണുകളാണ്. ഐപിഎല്ലില്‍ തിളങ്ങാന്‍ കഴിയാതെപോയ കുല്‍ദീപ് ലോകകപ്പില്‍ മിന്നുന്ന പ്രകടനം കാഴചവയ്ക്കും. ചഹലും നിരാശപ്പെടുത്തില്ലെന്ന് കോഹ്ലി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: