ന്യൂദൽഹി: ദേശിയ തലത്തിൽ എൻഡിഎ വൻ മുന്നേറ്റം കാഴ്ച വയ്ക്കുന്നു. 427 സീറ്റുകളിലെ ലീഡ് നിലയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗികമായി പുറത്തുവിട്ടത്. 240 സീറ്റുകൾ ബിജെപി നേടിക്കഴിഞ്ഞു. കേവല ഭൂരിപക്ഷത്തിന് വെറും 32 സീറ്റുകൾ മാത്രം അകലെയാണ് ബിജെപി.
കോൺഗ്രസിന് ഇതുവരെ 51 സീറ്റുകളിൽ മാത്രമാണ് ലീഡ് നേടാൻ സാധിച്ചിട്ടുള്ളൂ. തമിഴ്നാട്ടിലെയും കേരളത്തിലെയും സീറ്റുകളുടെ ബലത്തിലാണ് കോൺഗ്രസ് നിൽക്കുന്നത്. മറ്റെല്ലാ സ്ഥലങ്ങളിലും കോൺഗ്രസ് കനത്ത തിരിച്ചടി നേരിടുകയാണ്. കഴിഞ്ഞ തവണ 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് നേടാൻ കഴിഞ്ഞത്. റായ്ബറേലിയിൽ സോണിയാ ഗാന്ധി 600 വോട്ടുകൾക്ക് പിന്നിലാണ്.
അഭിപ്രായ സർവേകളും എക്സിറ്റ് പോളുകളും പ്രവചിച്ചതുപോലെ ബംഗാളിൽ ബിജെപി അതിശക്തമായി മുന്നേറുകയാണ്. വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലീഡ് നേടിയിട്ടുണ്ട്. ഗാന്ധി നഗറില്‍ അമിത് ഷായും വോട്ടണ്ണലിന്റെ തുടക്കം മുതലേ ലീഡ് നേടി. ദൽഹിയില്‍ എല്ലായിടത്തും ബിജെപി മുന്നിലാണ്. കര്‍ണാടക, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളില്‍ എന്‍ഡിഎയാണ് മുന്നേറുന്നത്.
തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തിനാണ് ലീഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: