ന്യൂദല്‍ഹി : ദല്‍ഹിയില്‍ ഏഴ് ലോക്സഭ് മണ്ഡലങ്ങളിലും ആദ്യഫല സൂചനകളില്‍ ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്. കഴിഞ്ഞ ദല്‍ഹി നിയമ സഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി വന്‍ മുന്നേറ്റമാണ് നേടിയത്. ഇത്തവണ ഒന്നില്‍ പോലും മുന്‍തൂക്കം നേടാന്‍ ആംആദ്മി പാര്‍ട്ടിക്കോ. യുപിഎയ്ക്കോ, മഹാസഖ്യത്തിനോ ആയിട്ടില്ല.
ബിജെപിയുടെ ഹര്‍ഷ് വര്ധന്(ചാന്ദ്നി ചൗക്ക്), മനോജ് തിവാരി(നോര്‍ത്ത് ഈസ്റ്റ് ദല്‍ഹി), ഗൗതംഗഭീര്(ഈസ്റ്റ് ദല്‍ഹി), മീനാക്ഷി ലേഖി(ന്യൂദല്‍ഹി), ഹന്‍സ് രാജ്(നോര്‍ത്ത് വെസ്റ്റ് ദല്‍ഹി), പര്‍വേഷ് സാഹിബ് സിങ് വെര്‍മ(വെസ്റ്റ് ദല്‍ഹി), രമേഷ് ബന്ധുരി(സൗത്ത് ദല്‍ഹി) എന്നിവരാണ് ലീഡ് ചെയ്യുന്നത്.
അതേസമയം കോണ്‍ഗ്രസ്സിന്റെ താരപദവിയിലുള്ള സ്ഥാനാര്‍ത്ഥികളായ ഷീല ദീക്ഷിത്(ദല്‍ഹി), അജയ് മാക്കന്(ന്യൂദല്‍ഹി), തുടങ്ങിയവരും എഎപിയുടെ ദിലീപ് പാണ്ഡേ(നോര്‍ത്ത് ഈസ്റ്റ് ദല്‍ഹി), പങ്കജ് കുമാര്‍ ഗുപ്ത(ചാന്ദ്നി ചൗക്ക്) തുടങ്ങിയ പ്രമുഖരും പരാജയ ഭീതിയില്‍ നില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: