കൊൽക്കത്ത: ബംഗാളിൽ സിപിഎം തകർന്നടിഞ്ഞു. 29 ശതമാനത്തിലേറെ വോട്ട് ഉണ്ടായിരുന്ന സിപിഎമ്മിന് ഇക്കുറി ഏഴ് ശതമാനം വോട്ട് മാത്രമേ നേടാൻ കഴിഞ്ഞിട്ടുള്ളൂ. ബംഗാളിലെ ഇടത് അടിത്തറയിൽ വലിയ തോതിൽ വിള്ളലുണ്ടായിരിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരിവയ്ക്കുന്ന തരത്തിലുള്ള പ്രകടനമാണ് ബിജെപി ഇവിടെ കാഴ്ചവയക്കുന്നത്. 17 സീറ്റുകളിൽ ബിജെപിയും 23 സീറ്റുകളിൽ ടിഎംസിയും ലീഡ് ചെയ്യുകയാണ്. രണ്ട് സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. എല്ലാ സീറ്റുകളിലും സിപിഎം പിന്നിലാണ്. 44.57 ശതമാനം വോട്ടുകളാണ് ടിഎംസിക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്. 43 ശതമാനത്തിലേറെ വോട്ടുകൾ ബിജെപി നേടിയിട്ടുണ്ട്.
2014ലെ തെരഞ്ഞെടുപ്പിൽ 17 ശതമാനം മാത്രം വോട്ട് ഉണ്ടായിരുന്ന ബിജെപി ഇക്കുറി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. രണ്ട് സീറ്റുകളിൽ മാത്രമാണ് കഴിഞ്ഞതവണ ബിജെപി വിജയിച്ചത്. ആദിവാസി ഭൂരിപക്ഷ മേഖലയായ നോർത്ത് ബംഗാളിലാണ് ബിജെപി മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നത്. കൊൽക്കത്ത നഗരം ഉൾപ്പെടുത്ത സൗത്ത് ബംഗാളിൽ ടിഎംസിയാണ് ലീഡ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: