ഭോപ്പാല്‍; മധ്യപ്രദേശിലെ ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ്ങിന് തകര്‍പ്പന്‍ വിജയം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദ്വിഗ്വിജയ് സിങ്ങിനെയാണ് പ്രജ്ഞ തോല്‍പ്പിച്ചത്. ദ്വിഗ് വിജയിന്റെ തോല്‍വി മാത്രമല്ല പ്രജ്ഞയുടെ വിജയവും കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ്.
ഹിന്ദു സംഘടനാ നേതാക്കളെയും പ്രവര്‍ത്തകാരെയും കാവി ഭീകരതയെന്നു പറഞ്ഞ് ബോംബു സ്ഫോടനക്കേസുകളില്‍ കുടുക്കിയത് യുപിഎ സര്‍ക്കാരാണ്. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന പി. ചിദംബരമാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. മലേഗാവ്, അജ്മേര്‍ ദര്‍ഗ അടക്കമുള്ള സ്ഫോടനക്കേസുകളിലാണ് അവര്‍ ഹിന്ദു നേതാക്കളെ കുടുക്കിയത്.
മലേഗാവ് സ്ഫോടനക്കേസില്‍ അന്വേഷണത്തിന് ഒടുവില്‍ എന്‍ഐഎ പ്രജ്ഞാ സിങ്ങിന് ക്ളീന്‍ ചിറ്റു നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും അവരെ കുരിശിലേറ്റുന്ന പരിപാടിയാണ് കോണ്‍ഗ്രസും സിപിഎമ്മും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ഒരു വിഭാഗം മാധ്യമങ്ങളും ചെയ്തിരുന്നത്. തെരഞ്ഞെടുപ്പില്‍ അവര്‍ പ്രജ്ഞക്കെതിരെ കുപ്രചാരണം അഴിച്ചുവിടുകയും ചെയ്തു, പക്ഷെ ജനങ്ങള്‍ അത് തള്ളിയെന്നതിന്റെ വ്യക്തമാക്ക സൂചനയാണ് അവരുടെ തകര്‍പ്പന്‍ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: