ന്യൂദല്‍ഹി : രാജ്യത്താകമാനം അലയടിച്ച മോദി സുനാമിയില്‍ തകര്‍ന്നടിഞ്ഞ് ആംആദ്മി പാര്‍ട്ടിയും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും. തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനമായിട്ടുപോലും ആംആദ്മി ക്ക് നിലം തൊടാനായില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്ന് നേതാവാകാന്‍ മോഹിച്ച് നടന്ന കെജ്രിവാളിന് ഏറ്റ കനത്ത തിരിച്ചടികൂടിയാണ് തെരെഞ്ഞെടുപ്പ് ഫലം.
ദല്‍ഹിയിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങളും ബിജെപി നിലനിര്‍ത്തി. ചാന്ദ്നി ചൗക്കില്‍ 115983 ആണ്ബിജെപിയുടെ ഹര്‍ഷ വര്‍ദ്ധന്റെ ഭൂരിപക്ഷം. ഈസ്റ്റ് ഡല്‍ഹിയില്‍ ഗൗതം ഗംഭീര്‍(266839), ന്യൂദല്‍ഹിയില്‍ മീനാക്ഷി ലേഖി(207669), നോര്‍ത്ത് ഈസ്റ്റ് ദില്ലിയില്‍ മനോജ് തിവാരി(329986), നോര്‍ത്ത് വെസ്റ്റില്‍ ഹാന്‍സ് രാജ് ഹാന്‍(394221),
സൗത്ത് ദില്ലിയില്‍ രമേഷ് ബിധുരി(257965), വെസ്റ്റ് ദില്ലി പര്‍വേഷ് സാഹിബ് സിംഗ് വര്‍മ( 398857) എന്നിവരും ലക്ഷങ്ങളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. നോര്‍ത്ത് വെസ്റ്റിലും സൗത്ത് ദില്ലിയിലും മാത്രമാണ് ആംആദ്മി രണ്ടാം സ്ഥാനത്തെങ്കിലും എത്തിയത്. ഇവിടെയെല്ലാം രണ്ടരയും മൂന്നും ലക്ഷം കടന്നു ബിജെപിയുടെ ഭൂരിപക്ഷം. പഞ്ചാബിലെ സിര്ഗുരു മണ്ഡലത്തില്‍ മാത്രമാണ് ആംആദ്മി പാര്‍ട്ടിക്ക് ജയിക്കാനായത്.
പ്രതിപക്ഷ മഹാ സഖ്യത്തോടൊപ്പം ചേര്‍ന്ന് നേതാവകാന്‍ തയ്യാറെടുത്തിരുന്നു കെജ്രിവാള്. എന്നാല്‍ മഹാസഖ്യം അലസിപ്പിരിഞ്ഞു കഴിഞ്ഞതവണത്തെ ലോക് സഭാ തെരെഞ്ഞെടുപ്പില്‍ മോദിക്കെതിരെ വാരാണസിയില്‍ മത്സരിച്ചെങ്കിലും നിലം തൊടാതെ പൊട്ടി. താനാണ് മോദിക്ക് എതിരെയുള്ള നേതാവ് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം കൂടിയായിരുന്നു അത്. ഇത്തവണയും മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാറെടുത്തെങ്കിലും മഹാസഖ്യം പാളിയതോടെ ആഉദ്യമം ഉപേക്ഷിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: