വടകര: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ യുഡിഎഫ് ജയിച്ചതിന് പിന്നാലെ വ്യാപക സംഘര്‍ഷം. വളയത്ത് സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കല്ലേറില്‍ ഒന്‍പത് വയസ്സുകാരിക്ക് പരിക്കേറ്റു.
യുഡിഎഫിന്റെ ആഹ്ലാദ പ്രകടനത്തിനിടയിലാണ് സംഘര്‍ഷം ഉണ്ടായത്. വടകര തിരുവള്ളൂര്‍ വെള്ളൂക്കരയില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറുണ്ടയായി. പിന്നാലെ പുതിയാപ്പില്‍ വച്ച് യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സേവാദള്‍ ജില്ലാ സെക്രട്ടറി സനീഷ്, നിജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട് വളയത്തുണ്ടായ സംഘര്‍ഷത്തിലാണ് ഒന്‍പത് വയസുകാരിക്ക് പരിക്കേറ്റത്. കോഴിക്കോട് വളയം ഒപി മുക്കില്‍ സിപിഎം-മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ നടത്തിയ കല്ലേറില്‍ വഴിയരികില്‍ നിന്ന് കുട്ടിയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: