തിരുവനന്തപുരം: കുമ്മനത്തെ തോല്‍പ്പിക്കാന്‍ നേമത്ത് വോട്ട് മറിച്ച് മുന്‍ എംഎല്‍എ വി.ശിവന്‍കുട്ടി. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭയില്‍ നേമത്താണ് എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് ഒന്നാമതെത്തിയത്. 58,513 വോട്ടുകളാണ് കുമ്മനം ഇവിടെ നേടിയത്. യുഡിഎഫ് സ്ഥാനാര്‍ഥി ശശിതരൂര്‍ 46,472 വോട്ടും സിപിഐ സ്ഥാനാര്‍ഥി സി. ദിവാകരന് 33,921 വോട്ടുകളുമാണ് ഇവിടെ നേടിയത്. 1,41,350 വോട്ടുകളാണ് ആകെ ഈ മണ്ഡലത്തില്‍ പോള്‍ ചെയ്തത്.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒ.രാജഗോപാല്‍ ഇവിടെ ജയിച്ചപ്പോള്‍ സിപിഎമ്മിന്റെ സിറ്റിംഗ് എംഎല്‍എ ആയിരുന്ന വി.ശിവന്‍കുട്ടി 59,142 വോട്ടുകള്‍ നേടിയിരുന്നു. 25,221 വോട്ടുകളുടെ കുറവാണ് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്നും ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നേമം മണ്ഡലത്തില്‍ ഉണ്ടായത്.
കുമ്മനത്തിന്റെ വിജയം ചെറുക്കാനായി തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ സിപിഎം നേമം മണ്ഡലത്തില്‍ വോട്ടുകള്‍ മറിക്കാന്‍ ശ്രമം നടത്തി. മുന്‍ എംഎല്‍എയായിരുന്ന വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തിലായിരുന്നു ഇതിന്റെ ചരടുവലികള്‍ നടന്നത്. പാര്‍ട്ടി അണികളോട് ഉച്ചയ്ക്ക് ശേഷം മാത്രമേ വോട്ടു ചെയ്യാവൂ എന്നും എകെജി സെന്ററില്‍ നിന്നും നിര്‍ദേശം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് ദിവസം ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ വോട്ടിംഗ് ശതമാനം വര്‍ധിച്ചപ്പോള്‍ തന്നെ അണികള്‍ക്കിടയില്‍ ശശിതരൂരിന് വോട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: