തിരുവനന്തപുരം: സിപിഎം എംഎല്‍എമാരായ സി.കെ. ഹരീന്ദ്രന്റെയും കെ.ആന്‍സലന്റെയും മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ഥി സി.ദിവാകരന് തിരിച്ചടി. പാറശ്ശാല എംഎല്‍എയായ സി.കെ. ഹരീന്ദ്രന്റെ മണ്ഡലത്തില്‍ സി.ദിവാകരന് 47,972 വോട്ടും നെയ്യാറ്റിന്‍കര എംഎല്‍എയായ കെ.ആന്‍സലന്റെ മണ്ഡലത്തില്‍ സി.ദിവാകരന് 37,925 വോട്ടും നേടി രണ്ടാം സ്ഥാനത്ത് മാത്രമാണ് എത്താന്‍ സാധിച്ചത്. 2014ല്‍ സിപിഐ സ്ഥാനാര്‍ഥിയായിരുന്ന ബെനറ്റ് എബ്രഹാം നെയ്യാറ്റിന്‍കരയില്‍ 39,806 വോട്ടാണ് നേടിയിരുന്നത്. 2014 നെ അപേക്ഷിച്ച് ഇത്തവണ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയ്ക്ക് 1881 വോട്ടാണ് നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ കുറഞ്ഞത്. പാറശ്ശാലയില്‍ 2014ല്‍ ബെനറ്റ് എബ്രഹാം 47,953 വോട്ടാണ് നേടിയത്. ഇത്തവണ 19 വോട്ട് മാത്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇവിടെ അധികമായി നേടാന്‍ സാധിച്ചത്.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70,156 വോട്ടാണ് സി.കെ. ഹരീന്ദ്രന്‍ പാറശ്ശാല മണ്ഡലത്തില്‍ നിന്നും കരസ്ഥമാക്കിയത്. 2016 നെ അപേക്ഷിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇത്തവണ ഈ മണ്ഡലത്തില്‍ നിന്നും നഷ്ടമായത് 22,184 വോട്ടുകളാണ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 63,559 വോട്ടുകളാണ് ആന്‍സലന്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും കരസ്ഥമാക്കിയത്. ഇത്തവണ ഈ മണ്ഡലത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നഷ്ടമായത് 25,634 വോട്ടുകളാണ്. 1,64,281 വോട്ട് പാറശ്ശാലയിലും 1,40,074 വോട്ട് നെയ്യാറ്റിന്‍കരയിലും ഇത്തവണ പോള്‍ ചെയ്തു.
എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് നെയ്യാറ്റിന്‍കരയില്‍ 32,368 വോട്ടും പാറശ്ശാലയില്‍ 42,887 വോട്ടുമാണ് നേടിയത്. 2014ല്‍ ഒ.രാജഗോപാല്‍ നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ 28,958 വോട്ടും പാറശ്ശാല മണ്ഡലത്തില്‍ 39,753 വോട്ടുമാണ് നേടിയത്. നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ എന്‍ഡിഎ ഇത്തവണ 3410 വോട്ടും പാറശ്ശാല മണ്ഡലത്തില്‍ 3134 വോട്ടും അധികം നേടി. ഈ രണ്ട് മണ്ഡലങ്ങളിലും ശശിതരൂരായിരുന്നു ഒന്നാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: