തിരുവനന്തപുരം: ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ തുടര്‍ച്ചയായി ബിജെപി നേടി വരുന്ന വോട്ട് വര്‍ധനവ് ഇക്കുറിയും ആവര്‍ത്തിച്ചു. ബിജെപിയുടെ ശക്തിയെക്കുറിച്ച് ഇടതുവലതു മുന്നണികളുടെ ഉത്കണ്ഠ ഇതോടെ വര്‍ധിച്ചിരിക്കുകയാണ്. ചിറയിന്‍കീഴ് മണ്ഡലം ആയിരുന്നപ്പോള്‍ മുതല്‍ ഇടതുവലതു മുന്നണിക്കെതിരെ ബിജെപിയും മത്സരരംഗത്ത് സ്ഥിരം സാന്നിധ്യമായിരുന്നു. 1989 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി ആദ്യം മത്സരിച്ചപ്പോള്‍ ഇരുമുന്നണികള്‍ക്കും ഭീഷണി ആയിരുന്നില്ല. എന്നാല്‍ ഈ തെരഞ്ഞെടുപ്പിലെ ശോഭാ സുരേന്ദ്രന്റെ രണ്ടരലക്ഷം വോട്ട് ഇടതുവലതു മുന്നണികളുടെ ഭാവിസ്വപ്നത്തിന് വിലങ്ങു തടിയായിരിക്കുകയാണ്.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റം ഇരുമുന്നണികളെയും ഞെട്ടിപ്പിക്കുന്നതായിരുന്നെങ്കില് ഇക്കുറി മണ്ഡലം പിടിച്ചടുത്തേക്കാമെന്ന പ്രതീതിയാണ് ഇരുമുന്നണികള്‍ക്കും ബിജെപി നല്‍കിയത്. 2014 ല്‍ 90,528 വോട്ടാണ് ബിജെപി ടിക്കറ്റില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി ഗിരിജകുമാരി കരസ്ഥമാക്കിയത്.
2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ 1,75,041 വോട്ടാണ് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ബിജെപി നേടിയത്. ഇക്കുറി കഴിഞ്ഞ നിയമസഭ മണ്ഡലങ്ങളില്‍ ബിജെപി നേടിയതിനേക്കാള്‍ ഉയര്‍ന്ന വോട്ടാണ് ബിജെപി സ്വന്തമാക്കിയത്.
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് (2016 നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി വോട്ട്) കാട്ടാക്കട – 40692 (38,700), അരുവിക്കര – 30,151 (20,294), വാമനപുരം – 29,681 (13,956), ആറ്റിങ്ങല്‍ – 42,389 (27,602), നെടുമങ്ങാട് – 36,417 (35,139), ചിറയിന്‍കീഴ് – 32,829 (19,478), വര്‍ക്കല- 34,343 (19,872).
പ്രതികരിക്കാൻ ഇവിടെ എഴുതുക: