ന്യൂദല്‍ഹി : ഏറെ പ്രതീക്ഷയോടേയും കണക്കുകൂട്ടലിലുമാണ് രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതില്‍ സിപിഎമ്മും പ്രതീക്ഷ പുലര്‍ത്തിയിരുന്നതാണ് ഈ തെരഞ്ഞെടുപ്പ് നഷ്ടപ്പെട്ട ബംഗാളിലെ പ്രതാപം തിരിച്ചുപിടിക്കാമെന്നും 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ നഷ്ടമായ സീറ്റുനിലയും വീണ്ടെടുക്കാന്‍ സാധിക്കുമെന്ന് സിപിഎം കണക്കുകൂട്ടിയിരുന്നു. എന്നാല്‍ ഇതെല്ലാം അപ്പാടെ തകര്‍ക്കുന്ന പ്രകടനമാണ ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ കാഴ്ചവെച്ചത്.
2014ല്‍ യുപിഎ സര്‍ക്കാരിനെ ചൂണ്ടുവിരലില്‍ നിര്‍ത്തിയ പാര്‍ട്ടിയുടേതാണ് ഈ ദയനീയ സ്ഥിതി. ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്സിനെ തകര്‍ക്കാമെന്ന് വിചാരിച്ച സിപിഎമ്മിന് ആകെയുണ്ടായിരുന്ന രണ്ട് സീറ്റ് പോലും നിലനിര്‍ത്താനാകാതെ കടപുഴകുകയായിരുന്നു.
സംസ്ഥാനത്ത് 42 സീറ്റുകള്‍ ഉള്ളതില്‍ തൃണമൂല്‍ 23 സീറ്റും ബിജെപി 17 സീറ്റും കോണ്‍ഗ്രസ് 2 സീറ്റും നേടി ഇതോടെ സംസ്ഥാനത്ത് നിലനില്‍ക്കുന്നതിനുള്ള സിപിഎമ്മിന്റെ അവസാന ശ്രമവും ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഇതോടെ സിപിഎമ്മിന്റെ ദേശീയ പാര്‍ട്ടി എന്ന പദവിയും നഷ്ടപ്പെടാനും സാധ്യതയുണ്ട്. എന്നാല്‍ ഒരു ആശ്വാസം നല്‍കിയത് തമിഴ്നാട് മാത്രമാണ്.
എന്നാല്‍ തമിഴ്നാട്ടില്‍ നിന്ന് ലഭിച്ച എം പി സ്ഥാനങ്ങളിലൂടെ ഈ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് സിപിഎം വിലയിരുത്തല്‍. ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷ പാര്‍ടികളുടെ സാന്നിധ്യം ഈ തെരഞ്ഞെടുപ്പോടെ ഏതാണ്ട് ഇല്ലാതാവുകയാണ്.
കേരളത്തില്‍ കിട്ടിയ ഒരു സീറ്റും തമിഴ്നാട്ടില്‍ കിട്ടുന്ന 4 സീറ്റും മാത്രമാണ് ലോക്സഭയിലെ ഇടത് പ്രാതിനിധ്യം. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ നടപ്പിലാക്കിയ നവോത്ഥാന തീരുമാനങ്ങളാണ് ഇവിടെ ഉണ്ടയിരുന്ന സീറ്റ് നഷ്ടമാകാന്‍ കാരണം. ആലപ്പുഴയിലെ എം.എ. ആരിഫില്‍ മാത്രം ആശ്വാസം കണ്ടെത്തേണ്ട അവസ്ഥയിലാണ് സിപിഎം കേരള ഘടകം.
ബംഗാളിലെ സിപിഎമ്മിന്റെ വോട്ടില്‍ 15 ശതമാനത്തോളം ബിജെപിയിലേക്ക് ചോര്‍ന്നതായാണ് വിലയിരുത്തല്‍. ഇതോടെ ബംഗാളിലെ സിപിഎം വോട്ട് ഏഴ് ശതമാനത്തിലും താഴേയ്ക്ക് പോന്നു. സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളായ റായ്ഗഞ്ചും മൂര്‍ഷിദാബാദും ഇത്തവണ നഷ്ടമായി. ബീഹാര്‍ ഉള്‍പ്പടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തിരിച്ചുവരാനാകാത്ത വിധം തകര്‍ന്നടിഞ്ഞ പോലെയാണ് ബംഗാളിലെ ഇടതുപക്ഷത്തിന്റെ വീഴ്ച.
തൃപുരയിലും സിപിഎം മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. 35 ശതമാനത്തിലധികം വോട്ടുണ്ടായിരുന്ന സിപിഎം 17 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. ബിജെപി ഒന്നാം സ്ഥാനത്തും കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തുമായി. ദേശീയതലത്തില്‍ ബദല്‍ രാഷ്ട്രീയം ശബ്ദം ഉയര്‍ത്താന്‍ ശ്രമിക്കുന്ന ഇടതുപക്ഷത്തിന് ഇനി പരിമിതികള്‍ ഏറെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് ശതമാനം കണക്കാക്കിയായിരുന്നു ദേശീയ പാര്‍ട്ടികളുടെ പട്ടികയില്‍ തന്നെ സിപിഎമ്മിനെ നിലനിര്‍ത്തിയത്. ഇത്തവണ ഒരുപക്ഷേ അതും നഷ്ടമായേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: