കൊച്ചി: എറണാകുളം എംഎല്‍എ ഹൈബി ഈഡന് ലോക്സഭയിലേക്ക് വിജയിച്ചതോടെ ആറുമാസത്തിനുള്ളില്‍ ഉപതെരെഞ്ഞെടുപ്പ് വരുന്ന എറണാകുളം മണ്ഡലത്തില്‍ കണ്ണുവച്ച് കോണ്‍ഗ്രസില്‍ അരഡസനിലധികം പേര്.ഹൈബിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന്റെ തൊട്ടു പിന്നാലെ ഉപതെരെഞ്ഞെടുപ്പായിരുന്നു കോണ്‍ഗ്രസിനുള്ളിലെ പ്രധാന ചര്‍ച്ചാ വിഷയം.
മേയര്‍ സൗമിനി ജെയിന്,മുന്‍ മന്ത്രി ഡൊമിനിക് പ്രസന്റേഷന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, മുന്‍ മേയര്‍ ടോണി ചമ്മണി, ഡിസിസി പ്രസിഡന്റ് ടി.ജെ വിനോദ് ജോഷിപള്ളന്, ഷൈനി മാത്യു എന്നിവരാണ് മല്‍സരിക്കാന്‍ തയ്യാറായി രംഗത്തുള്ളത്. ഐ ഗ്രൂപ്പിന് സ്വാധീനമുള്ള എറണാകുളത്ത് ഐ ഗ്രൂപ്പുകാരനെ മല്‍സരിപ്പിക്കാനാണ് സാധ്യത.
വരും ദിവസങ്ങളില്‍ സീറ്റിനുവേണ്ടിയുള്ള പോരാട്ടം മുറുകും. സിപിഎം എറണാകുളത്ത് സ്വതന്ത്രനെ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ്. സെബാസ്റ്റ്യന്‍ പോളിന്റെ മകനയോ മുതിര്‍ന്ന പത്രപ്രവര്ത്തകന് കെ.എം റോയിയുടെ മകന് അഡ്വ. മനു റോയിയെയോ മല്‍സരിപ്പിക്കാനാണ് സാധ്യത.കൊച്ചി ദേവസ്വം ബോര്‍ഡ് മുന്‍ മെമ്പര്‍ കെ.എന്‍ ഉണ്ണികൃഷ്ണനും, കെ.ജെ ജേക്കബും സീറ്റിനായി ശ്രമം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: