ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് ശേഷം തന്നെ വിജയിപ്പിച്ച വാരാണസിയിലെ ജനങ്ങളെ കാണാന്‍ 28 ന് മോദി എത്തും. തുടര്‍ന്ന് കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തും.
ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വന്‍ ലീഡ് നേടിയാണ് വിജത്തിലെത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ്, മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി ശാലിനി യാദവ് എന്നിവരാണ് മോദി പരായപ്പെടുത്തിയത്.
2014 ല്‍ വാരാണസിയില്‍ മോദി 3 ലക്ഷം വോട്ടുകളുടെ ഭൂരപക്ഷത്തിലാണ് വിജയിച്ചത്. ഇതോടൊപ്പം മോദി മത്സരിച്ച മറ്റൊരു മണ്ഡലമായ ഗുജറാത്തിലെ വഡോദരയിലും മികച്ച വിജയം കാഴ്ചവച്ചിരുന്നു. എന്നാല്‍ ഇത്തവണ വഡോദര ഒഴിവാക്കി വാരാണസിയില്‍ മാത്രമാണ് മോദി ജനവിധി തേടിയത്.
അതേസമയം നരേന്ദ്രമോദിയും അമിത്ഷായും അദ്വാനിയെയും മുരളീമനോഹര്‍ ജോഷിയെയും കണ്ട് കൂടിക്കാഴ്ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: