ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൈവരിച്ച വിജയം ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇപ്പോള്‍ മൂന്ന് ഉറപ്പുകളാണ് തനിക്ക് ജനങ്ങള്‍ക്ക് നല്‍കാനുള്ളത്. തെറ്റായ ഉദ്ദേശത്തോടുകൂടി ഞാന്‍ ഒന്നും ചെയ്യില്ല. സ്വന്തം നേട്ടത്തിനായി യാതൊന്നും പ്രവര്ത്തിക്കുകയുമില്ലെന്നും അദ്ദേഹം അറിയിച്ചു.
തന്റെ ശരീരത്തിലെ ഓരോ രോമകൂപവും കോശവും ഇന്ത്യക്ക് വേണ്ടി സമര്പ്പിക്കപ്പെട്ടിരിക്കുയാണ്. രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനായി ഇനിയും അക്ഷീണം പ്രയത്നിക്കുമെന്നും രാജ്യത്തെ എല്ലാ പാര്‍ട്ടികളും ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്നും മോദി ആവശ്യപ്പെട്ടു.
അതേസമയം ജാതി രാഷ്ട്രീയത്തില്‍ രണ്ടുതരത്തിലുള്ള ജാതികള്‍ മാത്രമാണുള്ളത്. ദരിദ്രരും ദാരിദ്ര്യത്തെ നിര്‍മാര്‍ജനം ചെയ്യുന്നവരുമാണ് അവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി ഇന്ന് വൈകീട്ട് കേന്ദ്ര മന്ത്രിസഭായോഗം ചേരും.
അതേസമയം, മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയുമായി പ്രധാനമന്ത്രി കൂടികാഴ്ച നടത്തി. അദ്വാനിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ബിജെപി അധ്യക്ഷന്‍ അമിത് ഷായും മോദിക്കൊപ്പം അദ്വാനിയെ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: