പാലക്കാട്:പാലക്കാട്ടെ തോല്‍വിക്കുകാരണം പാര്‍ട്ടിക്കകത്തെ ഗൂഢാലോചനയെന്ന് സിപിഎം സ്ഥാനാര്‍ത്ഥി എം.ബി.രാജേഷ്. വന്‍തോതില്‍ വോട്ട് ചോര്ച്ചയുണ്ടായിടുണ്ടെന്നും മണ്ണാര്‍ക്കാട് നിയമസഭാമണ്ഡലത്തിലുണ്ടായ തിരിച്ചടി മൂലമാണ് തോറ്റതെന്നും രാജേഷ് പറഞ്ഞു.
ചെര്‍പ്പുളശ്ശേരി പാര്‍ട്ടി ഓഫീസിലെ പീഡനവിവാദം ഗൂഢാലോചനയുടെ തെളിവാണ്.ഒരു സ്വാശ്രയ കോളേജ് മുതലാളിയുടെ ഇടപെടല്‍ ഇതിന് പിന്നിലുണ്ടെന്നും രാജേഷ് ആരോപിച്ചു.
സിപിഎം ജയിക്കുമെന്നുറപ്പിച്ച പാലക്കാട്, യുഡിഎഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠന് അട്ടിമറി വിജയം നേടിയിരുന്നു. കഴിഞ്ഞ തവണ ഒരുലക്ഷത്തിലധികം ഭൂരിപക്ഷത്തില്‍ രാജേഷ് വിജയിച്ചയിടത്ത് 11637 വോട്ടുകള്‍ക്കാണ് പരാജയം ഏറ്റുവാങ്ങിയത്. പാര്‍ട്ടി ഏറ്റവും വിജയസാധ്യത പ്രതീക്ഷിച്ചിരുന്ന മണ്ഡലമായിരുന്നു പാലക്കാട്. ഷൊര്‍ണൂര്‍, ഒറ്റ പ്പാലം, കോങ്ങാട്, മലമ്പുഴ നിയമസഭാ മണ്ഡലങ്ങളില്‍ രാജേഷ് മുന്നിലെത്തിയെങ്കിലും പട്ടാമ്പി, പാലക്കാട്, മണ്ണാര്‍ക്കാട് മണ്ഡലങ്ങളില്‍ വി കെ ശ്രീകണ്ഠന് ലീഡ് നേടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: