ലണ്ടന്‍: ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് ഇന്ന് ആദ്യ സന്നാഹ മത്സരം. കെന്‍സിങ്ടണ്‍ ഓവലില്‍ ഉച്ചതിരിഞ്ഞ് മൂന്നിന് ന്യൂസിലന്‍ഡിനെ നേരിടും. ലോകകപ്പിന് മുന്നോടിയായി മികച്ച തയാറെടുപ്പിന് സാധിക്കാഞ്ഞ ഇന്ത്യക്ക് ഇംഗ്ലണ്ടിലെ സാഹചര്യവുമായി ഒത്തിണങ്ങാനുള്ള സുവര്‍ണാവസരമാണ് മത്സരം.
ഐപിഎല്‍ ക്ഷീണത്തില്‍ നിന്ന് മുക്തരാകാത്ത ഇന്ത്യയും ന്യൂസിലന്‍ഡും ഏകദിന ശൈലിയിലേക്ക് തിരിച്ചെത്തുകയും ലക്ഷ്യമിടുന്നു. ലോകകപ്പ് നേടാന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന ടീമായാണ് ഇന്ത്യ ഇംഗ്ലണ്ടിലെത്തുന്നത്. നായകന് വിരാട് കോഹ്ലി, രോഹിത് ശര്‍മ, എം.എസ്. ധോണി, ശിഖര്‍ ധവാന്, ജസ്പ്രീത് ബുംറ എന്നീ താരനിരയിലാണ് ഇന്ത്യന്‍ പ്രതീക്ഷ.
മറുവശത്ത് ലോക റാങ്കിങ്ങില്‍ നാലാം സ്ഥാനക്കാരാണ് ന്യൂസിലന്‍ഡ്. നായകന് കെയ്ന്‍ വില്യംസണ് നയിക്കുന്ന ടീമില്‍ മാര്ട്ടിന് ഗുപ്റ്റില്‍, റോസ് ടെയ്ലര്, ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി എന്നീ മുതിര്‍ന്ന താരങ്ങള്‍ അണിനിരക്കും. ഇന്ത്യന്‍ മുന്‍നിരയുടെ കെട്ടുറപ്പ് അളക്കുന്ന മത്സരമാകുമിത്. ട്രെന്റ്ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്ഗൂസന് എന്നീ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെയുള്ള പ്രകടനം ഇന്ത്യന്‍ മുന്‍നിരയുടെ വിലയിരുത്തല്‍ കൂടിയാകും. രോഹിത് ശര്‍മ, ശിഖര്‍ ധവാന്, വിരാട് കോഹ്ലി എന്നീ മുന്‍നിര ബാറ്റ്സ്മാന്മാര് പിടിച്ചുനിന്നാല്‍ ലോകകപ്പില്‍ ഇന്ത്യക്ക് ആശ്വസിക്കാം.
മറുവശത്ത് വില്യംസണ് നയിക്കുന്ന ബാറ്റിങ്ങ് നിര മികച്ച ഫോമിലാണ്. ഓപ്പണര്‍ മാര്ട്ടിന് ഗുപ്റ്റില്‍, കോളിന് മന്റോ, ജിമ്മി നീഷം എന്നിവര്‍ക്കൊപ്പം മധ്യനിരയില്‍ റോസ് ടെയ്ലറും അണിനിരക്കുന്നതോടെ അവരുടെ കരുത്തേറും. നിലവില്‍ മികച്ച ഫോമിലുള്ള റോസ് ടെയ്ലറുടെ പ്രകടനമാകും കിവീസിന് നിര്‍ണായകമാകുക. 28ന് കാര്‍ഡിഫില്‍ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: