ജിന്ചോണ്: ദക്ഷിണ കൊറിയയ്ക്കെതിരായ ഹോക്കി പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ടീമിന് തോല്‍വി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടും വിജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.
അവസാന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് വനിതകള്‍ തോറ്റത്. ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ 2-1ന് വിജയിച്ചിരുന്നു. കൊറിയക്കായി ജാങ് ഹീസന് 29-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി.
ആക്രമിച്ച് കളിച്ച കൊറിയ 41-ാം മിനിറ്റില്‍ തുടര്‍ച്ചയായി രണ്ട് ഗോളുകള്‍ നേടിയതോടെയാണ് വിജയമുറപ്പിച്ചത്. കിം ഹ്യുന്ജിയുടെയും കാങ് ജിനയുടെയും വകയായിരുന്നു ഗോളുകള്‍. കൊറിയയ്ക്കായി 53-ാം മിനിറ്റില്‍ ലീ യുറി നാലാം ഗോള്‍ നേടിയതോടെ വിജയം ഉറപ്പിച്ചു. തോല്‍വിയില്‍നിന്ന് കൂടുതല്‍ മുന്നേറാനുള്ള ശ്രമമാകും ടീം നടത്തുകയെന്ന് പരിശീലകന് ജോര്‍ഡ് മരീനെ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: