ന്യൂദല്‍ഹി: വോട്ടിങ് യന്ത്രങ്ങളില്‍ ബിജെപി അട്ടിമറി നടത്തുന്നെന്ന് ആരോപിച്ച് അണികളെ തെരുവിലിറക്കിയ രാഷ്ട്രീയ നേതാക്കള്‍ വിവിപാറ്റുകള്‍ എണ്ണുന്നതു വരെ നില്ക്കാന് പോലും തയാറാവാതെ മുങ്ങിയെന്ന് ഇലക്ഷന് കമ്മീഷന്. രാത്രി പത്തരയോടെ വിവിപാറ്റുകള്‍ എണ്ണാന്‍ ആരംഭിക്കുമ്പോള്‍ പരാതിപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ പലരും സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് കമ്മീഷന്റെ വിമര്‍ശനം. കനത്ത പരാജയം ഉറപ്പിച്ചതോടെ വിവാദങ്ങളെല്ലാം ഉപേക്ഷിച്ച് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പലരും സ്ഥലം വിടുകയായിരുന്നു.
12,480 ഇവിഎമ്മുകളും അതിലെ വിവിപാറ്റ് യന്ത്രങ്ങളും രാത്രി വൈകിയാണ് എണ്ണിയത്. ആന്ധ്രാപ്രദേശിലെ ഒരു വിവിപാറ്റില്‍ മാത്രമാണ് വോട്ടുകളുടെ എണ്ണത്തില്‍ യോജിപ്പ് ഉണ്ടാവാതിരുന്നത്. യന്ത്ര തകരാറായിരുന്നില്ല അതെന്നും മാനുഷികമായ പിഴവാണ് അവിടെ ഉണ്ടായതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വക്താവ് ശ്രേയ്പാലി ശരണ്‍ അറിയിച്ചു.
വോട്ടിങ് യന്ത്രങ്ങളിലെ തിരിമറി ആരോപണങ്ങളും മറ്റും ഉന്നയിച്ച എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഫലസൂചനകള്‍ വന്നതോടെ നിലപാട് ഉപേക്ഷിച്ചിരുന്നു. ബിജെപിയുടെ യഥാര്‍ത്ഥ വിജയമാണെന്ന് എല്ലാ പാര്‍ട്ടികളും സമ്മതിക്കേണ്ട സ്ഥിതിയാണ് തെരഞ്ഞെടുപ്പ് ഫലം സംജാതമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: