കൊച്ചി:സംസ്ഥാനത്ത് മയക്കുമരുന്നിന്റെ ഏറ്റവും കൂടുതല്‍ ഉപയോഗം നടക്കുന്നത് കൊച്ചിയില്‍. കാക്കനാടാണ് കൂടുതലായി വിറ്റഴിക്കുന്നത്. ഇന്ത്യയില്‍ ലഹരി ഉപയോഗിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കൊച്ചി. ഹാഷിഷും കഞ്ചാവിനുമാണ് ആവശ്യക്കാര്‍ കൂടുതല്‍.
അടുത്തിടയായി ചരസിന്റെ ഉപയോഗവും വര്‍ധിച്ചിട്ടുണ്ട്. സിനിമാ പ്രവര്‍ത്തകരും, വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും ലഹരി ഉപഭോക്താക്കളായിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും യുവാക്കളിലും ലഹരി ഉപയോഗം വര്‍ദ്ധിച്ചിട്ടുണ്ട്.
ഹൈസ്ക്കൂളിലും പ്ലസ്ടുവിനും പഠിക്കുന്ന സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിച്ചു വരികയാണ്. കഞ്ചാവും ഗുളികകളും ഏറ്റവും എളുപ്പം ലഭിക്കുമെന്നതിനാലാണ് ഇതിന്റെ ഉപയോഗം വ്യാപകമായിരിക്കുന്നത്.
അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് എത്തുന്ന ട്രെയിനുകള്‍ ബസുകള്‍ ചരക്കുവാഹനങ്ങള്‍ എന്നിവ വഴിയാണ് ലഹരി വസ്തുക്കള്‍ കൊച്ചിയില്‍ എത്തുന്നത.് ആവശ്യപ്പെടുന്ന മുറയ്ക്ക് സാധനങ്ങള്‍ ഇവിടങ്ങളില്‍ എത്തിച്ചുകൊടുക്കാനുള്ള ഏജന്റുമാരും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വിതരണം നടത്തുന്ന കണ്ണികള്‍ കൊച്ചിയില്‍ വളരെ ശക്തമായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. 50 ഗ്രാമുള്ള ഒരു കഞ്ചാവ് പൊതിക്ക് 50 മുതല്‍ 100 രൂപ വരെ കൊച്ചിയിലെ ഇടനിലക്കാര്‍ ഈടാക്കുന്നു. ഹെറോയിന്‍, മയക്കുമരുന്നു പോലുള്ളവയ്ക്ക് വലിയ വില നല്കേണ്ടതിനാല് സമ്പന്നരാണ് ഉപഭോക്താക്കള്‍.
ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളോടെ നടത്തപ്പെടുന്ന നിശാപാര്‍ട്ടികള്‍, ഡിജെ നൈറ്റ്, ഡാന്‍സ് പാര്‍ട്ടികള്‍ എന്നിവിടങ്ങളിലാണ് ഇവ ലഭിക്കുന്നത്. കഴിഞ ദിവസം കൊച്ചിയിലെത്തിച്ച 13 കോടി രൂപ വിലവരുന്ന ചരസ് എക്സൈസ് സംഘം പിടികൂടിയിരുന്നു.നേപ്പാളില്‍ നിന്നാണ് ചരസ് എത്തിക്കുന്നത്.
നേപ്പാളില്‍ നിന്ന്ചരസ് വാങ്ങാന്‍ ജൂഡ്സണെ സഹായിച്ചത് സുഹൃത്ത്
നേപ്പാളില്‍ നിന്ന് പതിമൂന്ന് കോടിയുടെ ചരസ് എത്തിക്കാന്‍ വര്‍ഗീസ് ജൂഡ്സണ് സഹായം നല്‍കിയത് വരാണസിയിലെ സുഹൃത്തായിരുന്നുവെന്ന് എക്സൈസ്. മലയാളിയായ ഇയാള്‍ക്കായി അന്വേഷണം നടത്തുമെന്നും എക്സൈസ് സംഘം പറഞ്ഞു. വര്‍ഗീസിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ എറണാകുളം സെഷന്‍സ് കോടതിയില്‍ ശനിയാഴ്ച അപേക്ഷ നല്‍കും.
നേപ്പാളിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഉത്തര്‍പ്രദേശിലെ കുശി നഗരത്തിലെത്തിയാണ് വര്‍ഗീസ് ചരസ് വാങ്ങിയിരുന്നത്. ഇവിടെ വരയെത്തിയശേഷം ഏജന്റ് വഴിയാണ് നേപ്പാളില്‍ നിന്ന് ചരസ് വാങ്ങിയിരുന്നത്. ആദ്യം നേപ്പാളില്‍ നിന്ന് തോക്ക് വാങ്ങി. തുടര്‍ന്ന് ചെറിയ അളവില്‍ ചരസ് വാങ്ങി കേരളത്തില്‍ വില്‍പ്പന നടത്തി. ഇതില്‍ നിന്ന് രണ്ട് ലക്ഷം രൂപ ലാഭിച്ചു. ഈ തുകയും ചേര്‍ത്താണ് 10.5 കിലോ ചരസ് വാങ്ങിയത്. നേപ്പാളില്‍ നിന്ന് കിലോയ്ക്ക് 20,000 രൂപയ്ക്കാണ് ചരസ് വാങ്ങിയിരുന്നത്.
10 മുതല്‍ 15 ലക്ഷം രൂപവരെയാണ് ഇതിന്റെ മൊത്തവില ഈടാക്കിയിരുന്നത്. വാഹനത്തില്‍ 40,000 രൂപയ്ക്ക് ഡീസല്‍ അടിച്ച് നേപ്പാളില്‍ നിന്ന് ചരസ് എത്തിച്ചാലും ലക്ഷങ്ങളാണ് വര്‍ഗീസിന്റെ പക്കലെത്തുന്നത്. വര്‍ഗീസ് തനിച്ചാണ് ചരസ് ഇടപാട് നടത്തിയിരുന്നതെന്നാണ് എക്സൈസ് കണ്ടെത്തല്‍. വരാണസിയിലെ സുഹൃത്ത് വഴികാട്ടിമാത്രമായിരുന്നു.
ഇയാളെ കണ്ടെത്താനും നീക്കമാരംഭിച്ചു. വര്‍ഗീസിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എക്സൈസ് വ്യക്തമാക്കി. ബുധനാഴ്ചയാണ് വര്‍ഗീസ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്ത ശേഷമെ നേപ്പാളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയുള്ളുവെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ടി.എ. അശോക്കുമാര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: