കൊച്ചി: ഭീകരര്‍ ശ്രീലങ്കയില്‍ നടത്തിയ നരഹത്യ കേരളത്തിന് മുന്നറിയിപ്പാണെന്ന് മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ വി.കെ. ബീരാന്. ഭാരതീയ ജനതാ ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച, ആഗോള ഭീകരവാദത്തിന്റെ അടിവേരുകള്‍ കേരളത്തില്‍ എന്ന വിഷയത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
സമൂഹത്തിലെ ചെറിയ ഒരു വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മൂലം ഒരു മതത്തിലുള്ളവരെ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ പൊതുസമൂഹം വീക്ഷിക്കുകയാമെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെ പേരിലുള്ള ഭീകരപ്രവര്‍ത്തനങ്ങളില്‍ നിന്ന് മതനേതാക്കള്‍ക്ക് ഒഴിഞ്ഞു മാറാനാവില്ല. എല്ലാ മതങ്ങളും ഉത്തരവാദിത്തമതങ്ങളാകണം. ഭീകരതയ്ക്ക്് മതമില്ല. നിര്‍ഭാഗ്യവശാല്‍ ഭീകരപ്രവര്ത്തകരിലെ 99 ശതമാനവും ഒരേ മതവിഭാഗത്തില്‍പ്പെട്ടവരാണെന്ന് സമ്മേളനം വിലയിരുത്തി.
ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ: നോബിള്മാത്യും അധ്യക്ഷനായി. ഉയിര്‍പ്പു ദിനത്തില്‍ ശ്രീലങ്കയില്‍ ഭീകരാക്രമണത്തില്‍ രക്തസാക്ഷികളായവരുടെ ഓര്‍മ്മ ആചരിക്കാന്‍ 29ന് വൈകിട്ട് മൂന്നിന് എറണാകുളം ഉണ്ണിമിശിഹാ ദേവാലയത്തില്‍ നിരവധി വൈദികര്‍ ഒത്തുചേര്‍ന്ന്് ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന് മെഴുകുതിരി കത്തിച്ച് പ്രദക്ഷിണവും 24 മണിക്കൂര്‍ ഉപവാസ പ്രാര്‍ത്ഥനായജ്ഞവും സംഘടിപ്പിക്കുമെന്നും നോബിള്‍ മാത്യു പറഞ്ഞു.
ഡോ. കെ.എസ്. രാധാകൃഷ്ണന്, കാ.ഭാ. സുരേന്ദ്ര ന്, സാബു .കെ.വി, കെ.എല്‍. മോഹനവര്‍മ്മ ,ഇ.എന്‍. നന്ദകുമാര്‍, ഷോണ്‍ ജോര്‍ജ്ജ്, ആര്.വി. ബാബു, ബിജോയ് തോമസ്, ഷിബു ആന്റണി, എന്‍. എല്‍. ജെയിംസ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: