തിരുവനന്തപുരം: നിയമസഭാ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ നില ആവര്‍ത്തിച്ച് ബിജെപി. ഒരിടത്ത് ജയം ഏഴിടത്ത് രണ്ടാം സ്ഥാനം എന്നതായിരുന്നു നിയമസഭയില്‍ ബിജെപിയുടെ സ്ഥാനം. ലോക് സഭാ തെരഞ്ഞെടുപ്പിലും അത് ആവര്‍ത്തിച്ചു.
സിറ്റിംഗ് മണ്ഡലമായ നേമത്ത് ഒന്നാമതെത്തി. വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം, അടൂര്‍, തൃശ്ശൂര്‍, കാസര്‍കോട്. മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനവും. രണ്ടാമതെത്തിയ എല്ലായിടത്തും നിയമസഭയില്‍ കിട്ടിയതിനേക്കാള്‍ കൂടുതല്‍ വോട്ടും ലഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം, അടൂര്‍, തൃശ്ശൂര്‍ മണ്ഡലങ്ങളില്‍ മൂന്നാമതായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാമതെത്തിയ ചാത്തന്നൂര്‍, മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളില്‍ ഇത്തവണ മൂന്നാമതായി.
വട്ടിയൂര്‍ക്കാവില്‍ 7009 വോട്ടും തിരുവനന്തപുരത്ത് 8113 വോട്ടും കഴക്കൂട്ടത്ത് 2747 വോട്ടും കൂടി. മഞ്ചേശ്വരത്തും (323)കാസര്‍കോടും(984) നേരിയ വര്‍ധനവാണ്. അടൂരില്‍ ഇരട്ടിവോട്ടാണ് ലഭിച്ചത്.
രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങളില്‍ കിട്ടിയ വോട്ടും ബ്രാക്കറ്റില്‍ നിയമ സഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടും. വട്ടിയൂര്‍ക്കാവ്-50709(43700), കഴക്കൂട്ടം-45479(42732), തിരുവനന്തപുരം-42877(34764), അടൂര്‍-51260(25940), തൃശ്ശൂര്‍-37641(24748), കാസര്‍കോട്-57104(56781), മഞ്ചേശ്വരം-57104(56120)
ഒന്നാം സ്ഥാനം നിലനിര്‍ത്തിയ നേമത്ത് വോട്ടില്‍ കുറവുണ്ടായി. 67813 വോട്ട് 58513 വോട്ടായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: